ഉദുമ: ഓടുന്ന ട്രെയിനിലേക്ക് ചാടികയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ് യുവ ഡോക്‌ടർക്ക് ദാരുണാന്ത്യം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ കെ. സിദ്ധാർഥ് ആണ് മരിച്ചത്. തമിഴ്നാട് ചിദംബരം സ്വദേശിയാണ്.
ട്രെയിൻ സ്റ്റേഷനിൽ നിർത്തിയപ്പോൾ ചായ കുടിക്കാനാണ് സിദ്ധാർഥ് പുറത്തിറങ്ങിയത്. ചായ കുടിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ തിരികെ ഓടി കയറാൻ ശ്രമിക്കവെ പാളത്തിലേക്ക് വീഴുകയായിരുന്നു.
കാസർകോഡ് റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം. മംഗളൂരു- ചെന്നൈ സൂപ്പർ ഫാസ്റ്റിലെ യാത്രക്കാരനായിരുന്നു. മംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
വീടിനു തീ പിടിച്ച് ദമ്പതികൾ വെന്തു മരിച്ചു
ഇടുക്കി: വണ്ടൻമേട് പുറ്റടിയിൽ വീടിനു തീ പിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. മകൾ അതിവ ഗുരുതരാവസ്ഥയിൽ. അണക്കര എട്ടാം മൈലിലെ ജ്യോതി സ്റ്റോഴ്‌സ് ഉടമ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. മകൾ ശ്രീധന്യയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. വീടിനു തീ പടരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. വീടിനുള്ളിൽ മൂവരും പൊള്ളലേറ്റ നിലയിലായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. രവീന്ദ്രനെയും ഭാര്യയെയും കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.
പുറ്റടി ഹോളിക്രോസ് കോളെജിനു സമീപത്താണ് ഇവരുടെ ഒറ്റമുറി വീട്. പുലർച്ചെ മകൾ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. അണക്കരയിൽ സോപ്പുൽപ്പന്നങ്ങൾ വിൽപന നടത്തി വരികയായിരുന്നു രവീന്ദ്രൻ. അപകട കാരണം വ്യക്തമായിട്ടില്ല. വീട്ടിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും പരിശോധന നടത്തി വരികയാണ്.
Post A Comment: