പാറ്റ്ന: പിണങ്ങിപ്പോയ ഭാര്യയെ വിളിച്ചിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് ഭാര്യയുടെ പ്രായപൂർത്തിയാകാത്ത അനുജത്തിയുമായി ഭർത്താവ് നാടുവിട്ടു. ബീഹാറിലെ ചപ്പാര ജില്ലയിലാണ് സംഭവം നടന്നത്. കൃഷ്‌ണറാം എന്ന യുവാവാണ് ഭാര്യയുടെ സഹോദരിയുമായി നാടു വിട്ടത്. ദിവസങ്ങൾക്ക് മുമ്പാണ് ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്. പലതവണ നിർബന്ധിച്ചു വിളിച്ചിട്ടും ഭാര്യ ഇയാളുടെ കൂടെ വരാൻ കൂട്ടാക്കിയില്ല.
തുടർന്ന് ഇയാൾ ഭാര്യയുടെ അനുജത്തിയുമായി നാടുവിടുകയായിരുന്നു. അതേസമയം പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് കാട്ടി ഭാര്യാ പിതാവ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തുടർന്ന് വനിതാ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ സ്വന്തം വീട്ടുകാർ വിവാഹത്തിനു നിർബന്ധിച്ചതായി കണ്ടെത്തി. ഇതിൽ നിന്നും രക്ഷപെടാനായി ചേച്ചിയുടെ ഭർത്താവിനൊപ്പം പോകുകയായിരുന്നുവെന്നാണ് പെൺകുട്ടി പറഞ്ഞത്.
എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കടന്നതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 12 വർഷം മുമ്പാണ് ഇയാളുടെ വിവാഹം നടന്നത്. ദമ്പതികൾക്ക് നാല് മക്കളുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
തെളിവ് ലഭിച്ചു; വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യം
കൊച്ചി: യുവ നടിയുടെ ബലാത്സംഗ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ തെളിവുകൾ ശേഖരിച്ച് പൊലീസ്. പരാതി സാധൂകരിക്കുന്ന തെളിവുകൾ പനമ്പിള്ളിയിലെ ബോട്ടലിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ലഭിച്ചതായി കമ്മിഷ്ണർ വ്യക്തമാക്കി. ഇതോടെ വിജയ് ബാബുവിന്‍റെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് പൊലീസ്.
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മിഷ്ണർ കൊച്ചിയിൽ വ്യക്തമാക്കി.
ഇതിനിടെ വിജയ് ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്.
ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് പരാതിക്കാരിക്കെതിരെ സോഷ്യൽ മീഡിയിലൂടെ വിജയ് ബാബു ആരോപണം ഉന്നയിച്ചത്. ഇര താനാണെന്ന് പറഞ്ഞ വിജയ് ബാബു പരാതിക്കാരിയുടെ പേരും വെളിപ്പെടുത്തി. ഇത്തരം കേസുകളിൽ പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെ നടൻ വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെ പേര് പറഞ്ഞതിലും പൊലീസ് കേസെടുത്തു.
Post A Comment: