ജയ്‌പൂർ: ഭാര്യക്ക് ഗർഭം ധരിക്കാൻ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിക്ക് 15 ദിവസം പരോൾ അനുവദിച്ച് ഹൈക്കോടതി. 34 കാരനായ നന്ദലാലിനാണ് രാജസ്ഥാൻ ഹൈക്കോടതി പരോൾ അനുവദിച്ചത്. ഗർഭധാരണ അവകാശം ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ ഹർജിയിലാണ് അസാധാരണമായ വിധിയുണ്ടായിരിക്കുന്നത്.
2019ൽ രാജസ്ഥാനിലെ ഭിൽവാര കോടതിയാണ് നന്ദലാലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നിലവിൽ അജ്മീർ സെൻട്രൽ ജയിലിലാണ് നന്ദലാലിനെ പാർപ്പിച്ചിരിക്കുന്നത്. ശിക്ഷിക്കപ്പെടുന്നതിനു തൊട്ടുമുമ്പാണ് ഇയാൾ വിവാഹിതനായത്. 2021ൽ 20 ദിവസം പരോൾ ലഭിച്ചിരുന്നു. ജയിലിൽ നന്ദലാലിന്‍റെപെരുമാറ്റം മാതൃകാപരമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഭർത്താവിൽ നിന്നും ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഭാര്യ ആദ്യം കലക്റ്ററെയാണ് സമീപിച്ചത്. എന്നാൽ ആവശ്യത്തിൽ തീരുമാനമൊന്നും ഉണ്ടായില്ല. പിന്നാലെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നന്ദലാലിന്‍റെ ഭാര്യ നിരപരാധിയാണ്. ഭർത്താവ് ജയിലിലായതിനു ശേഷം അവരുടെ വൈകാരികവും ശാരീരികവുമായി ആവശ്യങ്ങൾ നിവേറുന്നില്ല, തടവുകാരന്‍റെ ഭാര്യക്ക് പ്രസവിക്കാനും ഗർഭം ധരിക്കാനുമുള്ള ആവശ്യം നിഷേധിക്കാനാകില്ല തുടങ്ങിയ വാദങ്ങളാണ് നന്ദലാലിന്‍റെ ഭാര്യ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
ഇതിനോട് എതിർക്കാൻ കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരോളിൽ ഒരു കുഞ്ഞ് ജനിക്കുന്നതിന് വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും എന്നാൽ വംശാവലി സംരക്ഷിക്കുന്നതിനായി അടുത്ത തലമുറ ഉണ്ടാകുന്നത് മതപരവും സാംസ്കാരിക പരവുമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ജമ്മുകാശ്‌മീരിൽ ഭീകരാക്രമണം; ഒരു ജവാനു വീരമൃത്യു
ജമ്മു: ജമ്മു കാശ്‌മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മറ്റന്നാൾ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. സിഐഎസ്എഫ് ബസിനു നേരെ നടന്ന ആക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. രണ്ടിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. അതേസമയം ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Post A Comment: