ഇടുക്കി: ഒരാഴ്ച്ചക്കിടെ മൂന്നാം തവണയും ഇടുക്കിയിൽ പച്ചമീൻ കഴിച്ചയാൾക്ക് ദേഹാസ്വാസ്ഥ്യം. തൂക്കുപാലത്തു നിന്നും പച്ച മീൻ വാങ്ങികഴിച്ച പുഷ്‌പകണ്ടം തെറ്റാലിക്കൽ ത്രേസ്യാമ്മ (60)യ്ക്കാണ് അസ്വസ്ഥതതയുണ്ടായത്. ശരീരമാസകലം നീരുവച്ച് കുരുക്കളുണ്ടായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം തൂക്കുപാലം മാർക്കറ്റിൽ നിന്നും പച്ചമീൻ കഴിച്ച പൂച്ചകൾ ചാകുകയും നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെ ജില്ലയിലെ പച്ചമീൻ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനകൾ കർശനമാക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പച്ചമീൻ കഴിച്ചവർക്ക് അസ്വസ്ഥതയുണ്ടാകുന്നത്.
ത്രേസ്യാമ്മ കഴിഞ്ഞ ദിവസം വാങ്ങിയ മത്തി കഴിച്ചതിനു ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് വയോധിക കപ്പക്കൊപ്പം മത്തിക്കറി കഴിച്ചത്. രാത്രി പത്ത് മണിയോടെ വയോധികയുടെ ദേഹമാസകലം ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെട്ടു. പുലർച്ചെ മൂന്ന് മണിയോടെ ദേഹമാസകലം നീരുവെക്കുകയും വേദന അനുഭവപ്പെടുകയും ചെയ്തു. ഇതോടെ അതിരാവിലെ തന്നെ വയോധിക കല്ലാർ പട്ടംകോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു.
വയോധികക്ക് ശാരീക ബുദ്ധിമുട്ടുകൾ ഉണ്ടായത് മായം ചേർത്ത മത്സ്യം കഴിച്ചതിനാലാകാമെന്നാണ് മെഡിക്കൽ ഓഫീസറുടെ നിഗമനം. പ്രാഥമിക ചികത്സ നൽകിയതോടെ വയോധികയുടെ നില ഭേദപ്പെട്ടു. വെള്ളിയാഴ്ച ഉച്ചവരെ വയോധികയെ നിരീക്ഷണത്തിൽ കിടത്തിയ ശേഷം മരുന്ന് നൽകി വിട്ടയച്ചു. സംഭവത്തിൽ കല്ലാർ പട്ടംകോളനി മെഡിക്കൽ ഓഫീസർ ഉടുമ്പൻചോല ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് റിപ്പോർട്ട് നൽകി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ജമ്മുകാശ്‌മീരിൽ ഭീകരാക്രമണം; ഒരു ജവാനു വീരമൃത്യു
ജമ്മു: ജമ്മു കാശ്‌മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മറ്റന്നാൾ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. സിഐഎസ്എഫ് ബസിനു നേരെ നടന്ന ആക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. രണ്ടിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. അതേസമയം ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Post A Comment: