വാഷിങ്‌ടൺ: ടോയ്‌ലറ്റിൽ പോകുമ്പോഴും ഫോൺ കൊണ്ടുപോകുന്നത് ചിലരുടെ ശീലമാണ്. ഇപ്പോൾ ഇത്തരത്തിൽ ഫോണുമായി ടോയ്‌ലറ്റിൽ പോയ ഒരു സ്ത്രീയുടെ ദുരനുഭവമാണ് വാർത്തയാകുന്നത്. ഈ മാസം 19ന് അമേരിക്കയിലെ വാഷിങ്ടണിലുള്ള ഒളിമ്പിക് നാഷ്‌ണൽ ഫോറസ്റ്റിനുള്ളിലെ ടോയ്‌ലറ്റിലാണ് സംഭവം നടന്നത്.
ഉച്ചയ്ക്ക് മൂന്നോടെയാണ് സ്ത്രീ ടോയ്‌ലറ്റിൽ പോയത്. ഇതിനിടെ മൊബൈൽ എടുത്തപ്പോൾ ഫോൺ ക്ലോസറ്റിനുള്ളിലേക്ക് വീണു. ഇത് എടുക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ തല ക്ലോസറ്റിൽ കുടുങ്ങിപ്പോകുകയായിരുന്നു. 40 കാരിയായ സ്ത്രീയാണ് ഇത്തരത്തിൽ കുടുങ്ങിപ്പോയത്.
തുടർന്ന് അഗ്നി ശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തിയാണ് സ്ത്രീയെ രക്ഷപെടുത്തിയത്. ബ്രിന്നർ ഫയർ ഡിപ്പാർട്ട്മെന്‍റ് ഫെയ്‌സ് ബുക്കിൽ ഈ സംഭവം പോസ്റ്റ് ചെയ്‌തതോടെയാണ് പുറം ലോകം അറിയുന്നത്. മൗണ്ട് വാക്കർ വ്യൂ പോയിന്‍റിലെ ഔട്ട് ഹൗസിലുള്ള ടോയ്‌ലറ്റിലാണ് ഇവർ കുടുങ്ങിയത്.
ട്രക്കിങ് മേഖലകളിലും മറ്റും കണ്ടുവരുന്ന കമാനാകൃതിയിലുള്ള ടോയ്‌ലറ്റായിരുന്നു ഇത്. വെള്ളം ഫ്ലഷ് ചെയ്യേണ്ടാത്ത തരം ടോയ്‌ലറ്റാണിത്. ഫോൺ ഉള്ളിലേക്ക് വീണതോടെ ഇത് എടുക്കാനുള്ള ശ്രമത്തിനിടയിലാണ് തല കുടുങ്ങിയത്. ടോയ്‌ലറ്റ് ഇളക്കി ഫോൺ എടുക്കാനായിരുന്നു ശ്രമം. ഇതിനിടെ ഇവർ വിസർജ്യം അടിഞ്ഞു കൂടുന്ന ഭാഗത്ത് വീണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
യുവതിയുടെ മരണത്തിനു പിന്നിൽ ഓൺലൈൻ റമ്മി
കൊയിലാണ്ടി: യുവതിയുടെ മരണത്തിനു പിന്നിൽ ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായതിലുള്ള മനോവിഷമമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൊയിലാണ്ടി ചേലയിൽ ബിജിഷയുടെ മരണത്തിലാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിനായി കരുതി വച്ചിരുന്ന സ്വർണാഭരണങ്ങൾ വരെ റമ്മി കളിക്കായി നഷ്‌ടപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. യാതൊരു പ്രശ്‌നങ്ങളുമില്ലാതിരുന്ന യുവതി പൊടുന്നനെ ഒരു ദിവസം ആത്മഹത്യ ചെയ്‌തത് വീട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചിരുന്നു.
തുടര്‍ന്നാണ് ബിജിഷ 35 പവന്‍ സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.
ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
കോവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ആദ്യം ചെറിയരീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു.
ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു. യു.പി.ഐ. ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയംവെച്ചു.
ഇതോടൊപ്പം ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍ നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടയ്ക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.
Post A Comment: