മുംബൈ: കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി കങ്കണ റണാവത്ത്. താരം അവതാരികയായെത്തുന്ന ചാനൽ റിയാലിറ്റി ഷോയിലാണ് വെളിപ്പെടുത്തൽ നടത്തിയത്. ഷോയിലെ മത്സരാർഥിയായ മുനവർ ഫറൂഖി തനിക്ക് കുട്ടിക്കാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് കങ്കണയും തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്. എല്ലാ വർഷവും നിരവധി കുട്ടികളാണ് ഇത്തരത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതെന്നും ഇത് പൊതുവേദിയിൽ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും കങ്കണ പറഞ്ഞു.
കുട്ടിക്കാലത്ത് എല്ലാവരും ഇത്തരം മോശം സ്‌പർശനങ്ങൾക്ക് ഇരയാവാറുണ്ട്. ഞാൻ ഉൾപ്പെടെ നിരവധി പേർക്ക് ഇത്തരത്തിൽ അനുഭവമുണ്ടാകും. എന്‍റെ നഗരത്തിൽ ഞാൻ കുട്ടിയായിരുന്ന സമയത്ത് എന്നെക്കാൾ കുറച്ചു വയസു മുതിർന്ന ഒരു പയ്യൻ എന്നെ മോശമായി സ്പർശിക്കുമായിരുന്നു. അപ്പോൾ അത് എങ്ങനെയുള്ള സ്‌പർശനമായിരുന്നുവെന്ന് അറിയില്ലായിരുന്നു. കുടുംബം എത്രത്തോളം സംരക്ഷിക്കുന്നുണ്ടെങ്കിലും എല്ലാ കുട്ടികളും ഇതിലൂടെ കടന്നു പോകുമെന്നും നടി പറഞ്ഞു.
കുട്ടിക്കാലത്ത് മോശം സ്പർശനത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. അഞ്ചും ആറും വയസു പ്രായമുള്ളപ്പോൾ കുറച്ച് മുതിർന്ന ആൺകുട്ടികൾ തന്നോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുമായിരുന്നുവെന്നും എന്നാൽ അത് ലൈംഗിക അതിക്രമമാണെന്ന് അറിയില്ലായിരുന്നുവെന്നും കങ്കണ വെളിപ്പെടുത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
വീടിനു തീ പിടിച്ച് ദമ്പതികൾ വെന്തു മരിച്ചു
ഇടുക്കി: വണ്ടൻമേട് പുറ്റടിയിൽ വീടിനു തീ പിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. മകൾ അതിവ ഗുരുതരാവസ്ഥയിൽ. അണക്കര എട്ടാം മൈലിലെ ജ്യോതി സ്റ്റോഴ്‌സ് ഉടമ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. മകൾ ശ്രീധന്യയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. വീടിനു തീ പടരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. വീടിനുള്ളിൽ മൂവരും പൊള്ളലേറ്റ നിലയിലായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. രവീന്ദ്രനെയും ഭാര്യയെയും കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.
പുറ്റടി ഹോളിക്രോസ് കോളെജിനു സമീപത്താണ് ഇവരുടെ ഒറ്റമുറി വീട്. പുലർച്ചെ മകൾ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. അണക്കരയിൽ സോപ്പുൽപ്പന്നങ്ങൾ വിൽപന നടത്തി വരികയായിരുന്നു രവീന്ദ്രൻ. അപകട കാരണം വ്യക്തമായിട്ടില്ല. വീട്ടിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും പരിശോധന നടത്തി വരികയാണ്.
Post A Comment: