ജയ്‌പൂർ: സ്ത്രീധന തുക മുതലാക്കാൻ ഭാര്യയെ ബന്ധുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിച്ച് ദൃശ്യം പകർത്തി ഭർത്താവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചെന്ന് പരാതി. സ്ത്രീധനമായി നൽകാമെന്നേറ്റ 1.5 ലക്ഷം രൂപ നൽകാതിരുന്നതിനെ തുടർന്നാണ് ഭർത്താവ് സ്വന്തം ഭാര്യയോട് ക്രൂരത കാട്ടിയത്. ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങളും പീഡന ദൃശ്യങ്ങളും ഭർത്താവ് യുടൂബിൽ പങ്കുവച്ചതായിട്ടാണ് ഭാര്യയുടെ ആരോപണം. സംഭവത്തിൽ ഭർത്താവിനും രണ്ട് ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്ത്രീധനം നൽകാത്തതിനെ തുടർന്ന് ഈ പണം വീഡിയോയിലൂടെ കണ്ടെത്തുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും ഭാര്യ ആരോപിക്കുന്നു. അതേസമയം വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
2019ലാണ് ഇവരുടെ വിവാഹം നടന്നത്. സ്ത്രീധന തുക നൽകാത്തതിന്‍റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും തന്നെ നിരന്തരം പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാനാണ് ബന്ധുക്കളെ കൊണ്ട് തന്നെ പീഡനത്തിനിരയാക്കിയത്. പീഡനം സഹിക്കവയ്യാതെ താൻ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
എന്നാൽ ഭർത്താവ് വന്ന് വീണ്ടും കൂട്ടിക്കൊണ്ടു പോയി. തിരിച്ചെത്തിയതിനു ശേഷം ഭർത്താവ് ബന്ധുക്കളായ രണ്ട് പേരെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവരോട് എന്നെ അയാളുടെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഭർത്താവ് തന്നെ പീഡന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തു. ഈ വീഡിയോ യുടൂബിൽ ഇട്ട് പണം കണ്ടെത്തുമെന്നായിരുന്നു ഭർത്താവിന്‍റെ ഭീഷണിയെന്നും യുവതി ആരോപിക്കുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
പൊറൊട്ട ശ്വാസനാളത്തിൽ കുടുങ്ങി കുട്ടി മരിച്ചു
ഇടുക്കി: പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. നെടുങ്കണ്ടം പാറത്തോട് കോളനിയിലെ കാർത്തികിന്‍റെ മകൻ സന്തോഷ് (9) ആണ് മരിച്ചത്. കല്ലുപാലം വിജയമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടി പൊറൊട്ട കഴിച്ചിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടി ശർദിക്കുകയും പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങുകയുമായിരുന്നു.
തുടർന്ന് ശനിയാഴ്ച്ച രാവിലെ കുട്ടിയെ നെടുങ്കണ്ടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശ്വാസനാളത്തിൽ പൊറൊട്ട കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്‌ടർമാർ പറഞ്ഞു. കുട്ടി നേരത്തെ അപസ്‌മാരത്തിനു ചികിത്സ തേടിയിരുന്നതാണ്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Post A Comment: