ഇടുക്കി: ആറ് വയസുള്ള കുട്ടിയെ ഒന്നര വർഷത്തോളം പീഡനത്തിനിരയാക്കിയ കേസിൽ അഛൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മാവനെ പൊലീസ് തിരയുന്നു. മൂന്നാർ സ്വദേശിയായ 42 കാരനാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഇയാളും കുട്ടിയുടെ അമ്മാവനും ചേർന്നാണ് പീഡനം നടത്തി വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ അമ്മാവനും ഇവരുടെ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. കുട്ടിക്ക് നാലര വയസായപ്പോൾ മുതൽ അഛനും അമ്മാവനും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. ഇവർ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടതോടെ കുട്ടിയുടെ അമ്മ കുട്ടിയെ ബാലഭവനിലാക്കി. അവധി ദിവസങ്ങളിൽ പോലും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നില്ല.
ഇതോടെ ബാലഭവൻ അധികൃതർ കുട്ടിയുടെ അമ്മയോട് കാരണം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തു പറയുന്നത്. തുടർന്ന് ഇവർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ച് മൂന്നാർ ഡിവൈഎസ്പി കെ.ആർ. മനോജിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കുട്ടിയെ കൗൺസിലിങ്ങിനു വിധേയയാക്കിയപ്പോൾ അഛനും അമ്മാവനും ലൈംഗികമായി പീഡിപ്പിച്ചതായി വ്യക്തമാക്കി. വൈദ്യ പരിശോധനയിലും പീഡനം നടന്നതായി കണ്ടെത്തി. കുട്ടിയുടെ പിതാവിനെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
സൗദിയിലെ മലയാളി നഴ്‌സ് നാട്ടിൽ മരിച്ചു
റിയാദ്: സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ ക്യാൻസർ ചികിത്സയിലിരിക്കെ മരിച്ചു. ദക്ഷിണ സൗദിയിലെ നജ്റാൻ കിംങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തിൽ സുജ ഉമ്മൻ (31) ആണ് മരിച്ചത്.
ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിൽ വന്നതായിരുന്നു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സ തുടരുന്നതിനിടയിൽ അൽപ്പം ആശ്വാസമായതോടെ വിശ്രമം ആവശ്യമായതിനാൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
ഇതിനിടയിൽ ആരോഗ്യ നില മോശമായി. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതയാണ്. പിതാവ് പാപ്പച്ചൻ, മാതാവ് സൂസി, സഹോദരൻ സുബിൻ. ചൊവ്വാഴ്ച്ച രാവിലെ ആയൂർ സെന്‍റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.
Post A Comment: