
ഇടുക്കി: ജില്ലയിൽ വിഷ മത്സ്യ ദുരന്തം തുടരുന്നു. നെടുങ്കണ്ടത്ത് 11 വയസുകാരന് പച്ച മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് ഒടുവിലത്തെ സംഭവം. കുട്ടിയെ ആരോഗ്യ സ്ഥിതി മോശമായതോടെ കെ.പി. കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഒരാഴ്ച്ചക്കിടെ നാലാമത്തെ സംഭവമാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ മെഡിക്കൽ ഓഫീസർ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നാലാം തവണയും കത്ത് നൽകി. നെടുങ്കണ്ടം പഞ്ചായത്ത് 22-ാം വാർഡിൽ പതിനാലുകുട്ടിയിൽ മാടത്താനിയിൽ വീട്ടിൽ സുരേന്ദ്രന്‍റെ മകനാണ് വയറുവേദന ഉണ്ടായത്.
മത്സ്യം പഴകിയതോ, രാസവസ്തുക്കൾ ചേർത്തതോ അകാമെന്നാണ് മെഡിക്കൽ ഓഫീസറുടെ നിഗമനം. മെഡിക്കൽ ഓഫീസർ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നൽകിയ കത്തിന്‍റെ പകർപ്പ് ഡി.എം.ഒ.ക്കും നൽകിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
തിരക്കഥാ കൃത്ത് ജോൺ പോൾ അന്തരിച്ചു
കൊച്ചി: മലയാളിയുടെ മനസിനെ തൊട്ടറിഞ്ഞ തിരക്കഥാ കൃത്ത് ജോൺ പോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസതടസത്തിനൊപ്പം രക്തത്തിലെ ഓക്‌സിജന്‍റെ അളവും കുറഞ്ഞതോടെ രണ്ട് മാസമായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു.
ക്രിട്ടിക്കൽ കെയർ ടീമിന്‍റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്‍റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്‍റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.
നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്‍ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Post A Comment: