www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ 30 കാരിയെ പീഡിപ്പിച്ചത് സഹോദരങ്ങൾ അടക്കം നാല് പേർ

Share it:



ഇടുക്കി: സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച് മാനസിക വൈകല്യമുള്ള യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. സഹോദരങ്ങൾ അടക്കമുള്ളവരെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ 30 കാരിയാണ് പീഡനത്തിനിരയായത്.  

കേസിൽ അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശികളായ അമ്പലത്തിങ്കൽ എബിൻ (23), ഇയാളുടെ സഹോദരൻ ആൽബിൻ (21), കുന്നംപള്ളിമറ്റം റെനിമോൻ (22), ചെങ്കര സ്വദേശി തുരുത്തിൽ റോഷൻ (26) എന്നിവരാണ് പിടിയിലായിരിക്കുന്നത്. പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

മാനസിക വൈകല്യമുള്ള യുവതിയുമായി പ്രതികൾ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അടുപ്പം സ്ഥാപിക്കുകയായിരുന്നു. അറസ്റ്റിലായ റെനിമോനാണ് യുവതിയുമായി ആദ്യം അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ വൈകല്യം മനസിലാക്കിയ ഇയാൾ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനത്തിനിരയാക്കുകയായിരുന്നു. 

തുടർന്ന് ഇയാൾ ഇക്കാര്യം സുഹൃത്തുക്കളായ ആൽബിൻ, റെനി മോൻ എന്നിവരോട് പങ്കുവച്ചു. യുവതിയുടെ മൊബൈൽ നമ്പരും ഇയാൾ സുഹൃത്തുക്കൾക്ക് കൈമാറി. ഇതോടെ ഇവരും യുവതിയുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന് അവസരം മുതലാക്കി ഇവരും യുവതിയെ പീഡനത്തിനിരയാക്കി. 

ഇതിനിടെ യുവതിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച റോഷൻ നെടുങ്കണ്ടത്തെ ഇയാളുടെ റൂമിലെത്തിച്ചാണ് പീഡനം നടത്തിയത്. കട്ടപ്പന ടൗണിൽ നിന്നും ഇയാളുടെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയാണ് നെടുങ്കണ്ടത്തെ റൂമിലെത്തിച്ച് പീഡിപ്പിച്ചത്. 

കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലുണ്ടായ കുടുംബ പ്രശ്‌നത്തെ തുടർന്നാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ യുവതിയെ നിരന്തരമായി പീഡനത്തിനിരയാക്കി വന്ന വിവരം പുറത്തു വരുന്നത്. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

റെനിമോനെ പത്തനംത്തിട്ടയില്‍ ജോലി ചെയ്തിരുന്ന ബാറില്‍ നിന്നും മറ്റുള്ളവരെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്‍റെ നേതൃത്വത്തിൽ എസ്എച്ച്ഒ വിശാൽ ജോൺസൺ, സി.പി.ഒമാരായ, കൃഷ്ണകുമാര്‍, ബിബിന്‍ ദിവാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ റിമാൻഡ് ചെയ്‌തു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്‌തയാൾ പിടിയിൽ

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്‌ത മലപ്പുറം സ്വദേശി പിടിയിൽ. കോട്ടക്കൽ സ്വദേശി അബ്‌ദുൽ ലത്തീഫാണ് പിടിയിലായത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്.  വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. 

ഇതിന് പിന്നാലെയാണ് വീഡിയോ അപ്‍ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്ക് ഊന്നല്‍ നല്‍കിയിരുന്നു. 

എന്നാല്‍ പിടിയിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പ്രതിരോധം. 

വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്‍റെ ഭാര്യ ദയാ പാസ്കൽ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണെന്നുമായിരുന്നു ദയാ പാസ്കല്‍ പറഞ്ഞത്. വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണ്. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. 

ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ ? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല. കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ" എന്നായിരുന്നു ദയാ പാസ്കൽ ചോദിച്ചത്. 


Share it:

Idukki

Mostreaded

Post A Comment: