www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാർക്കിലെ പ്രണയ ചേഷ്‌ടകൾ ഒളിക്യാമറയിലാക്കി സെക്‌സ് റാക്കറ്റ്

Share it:



തലശേരി: പാർക്കുകളിൽ പ്രണയത്തിലേർപ്പെടുന്ന കമിതാക്കളെയും നവ ദമ്പതികളെയും ക്യാമറ കെണിയിലാക്കി പണം തട്ടുന്ന സംഘം സജീവം. നഗരത്തിലെ പാർക്കുകൾ കേന്ദ്രീകരിച്ചാണ് വമ്പൻ സെക്‌സ് റാക്കറ്റ് സംഘം വിലസുന്നത്. പാർക്കുകളിൽ എത്തുന്ന കമിതാക്കളും നവ ദമ്പതികളും വിവാഹം നിശ്ചയിച്ചവരും പ്രണയ ചേഷ്‌ടകളിൽ ഏർപ്പെടുന്നത് പതിവാണ്.

ഇത്തരക്കാരെ രഹസ്യ ക്യാമറയിൽ കുടുക്കുകയും തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമാണ് പതിവ്. പണം നൽകാൻ തയാറാകാത്ത പലരുടെയും ദൃശ്യങ്ങൾ സംഘം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇതോടെ പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ്.  

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പേരെ തലശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. പിണറായി, ചൊക്ലി സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. 45 വയസ് പിന്നിട്ടവരാണ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഒരോ ദിവസവും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുന്ന ഇവരെ പൂര്‍ണ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. സംഘം രണ്ട് കോളജ് വിദ്യാര്‍ഥികളില്‍ നിന്നും വന്‍ തുക തട്ടിയെടുത്തിട്ടുള്ളതായി വിവരമുണ്ട്. ഒരു പാര്‍ക്കില്‍ പ്രവര്‍ക്കിക്കുന്ന ഹോട്ടല്‍ കേന്ദ്രീകരിച്ചും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

വിസ്‌മയ കേസിൽ കിരൺ കുമാർ കുറ്റക്കാരൻ

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്‌മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. കിരണിനെതിരെ ചുമത്തിയ സ്ത്രീധന പീഡനമടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.  ഏഴ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഇതിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞു.

ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കി. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന്   അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.  ടിവിയിലൂടെയാണ്  വിധി വിവരം വിസ്‍മയയുടെ അമ്മ സജിത അറിഞ്ഞത്. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന  ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. 

2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ വിധി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം  അഛനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർഥിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ഭർതൃവീട്ടില്‍ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. 


Share it:

Kerala

Mostreaded

Post A Comment: