കൊച്ചി: പട്ടാപ്പകൽ ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും സൂപ്പർ ഫാസ്റ്റ് ബസ് മോഷണം പോയി. സെക്യൂരിറ്റി ജീവനക്കാരന്‍റെ വേഷത്തിലെത്തിയ യുവാവാണ് ബസ് മോഷ്‌ടിച്ചു കടത്തിയത്. അതേസമയം എറണാകുളത്തേക്ക് മോഷ്‌ടിച്ചു കടത്തിയ ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചു അപകടമുണ്ടാക്കി. ഇതോടെ നോർത്ത് പൊലീസ് ബസ് തടഞ്ഞ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 8.20ഓടെയാണ് സംഭവം നടന്നത്. കോഴിക്കോട്ടേയ്ക്ക് പോകാൻ കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോയിൽ നിർത്തിയിട്ട ബസാണ് മോഷ്‌ടിച്ചു കടത്തിയത്. സെക്യൂരിറ്റി ജീവനക്കാരന്‍റെ വേഷത്തിലെത്തിയ യുവാവ് ബസ് പിന്നോട്ടെടുത്ത ശേഷം ഓടിച്ചു പോകുകയായിരുന്നു. അസ്വാഭാവികമായ രീതിയിൽ വാഹനം ഓടിച്ചു പോകുന്നത് മറ്റു സെക്യൂരിറ്റി ജീവനക്കാരില് സംശയം തോന്നിപ്പിച്ചിരുന്നു.
ഇതിനിടെയാണ് എറണാകുളം റോഡിൽ കെ.എസ്.ആർ.ടി.സി ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ പോകുന്നതായി പൊലീസിനു വിവരം ലഭിക്കുന്നത്. തുടർന്ന് രാവിലെ ഒൻപതരയോടെ കലൂർ എസ്ആർഎം റോഡിൽവച്ച് ബസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ബസ് ഡിപ്പോയ്‌ക്ക് വിട്ടു നൽകും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മുഖ്യമന്ത്രിയെ നേരിൽ സന്ദർശിച്ച് അതിജീവിത
കൊച്ചി: അന്വേഷണം അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ നടിക്കേസിലെ അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ടു. രാവിലെ 10ന് സെക്രട്ടറിയേറ്റിലായിരുന്നു കൂടിക്കാഴ്ച്ച. അതിജീവിത സന്ദർശിച്ചതിനു പിന്നാലെ ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തിരമായി വിളിച്ചെന്നാണ് വിവരം.
സർക്കാർ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല. കൈബ്രാഞ്ച് മേധാവിയുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും അതിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സർക്കാറും കൂടിക്കാഴ്ച നടത്തിയത്.
പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കൾ കൂട്ടത്തോടെ നടിയെ വിമർശിച്ചിരുന്നു. സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. എന്നാൽ നടിക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
Post A Comment: