www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൂർണ ഗർഭിണികളുടെ മൃതദേഹം കണ്ട കിണറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം

Share it:



ജയ്‌പൂർ: പൂർണ ഗർഭിണികൾ അടക്കമുള്ള സ്ത്രീകളെയും കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയ കിണറ്റിൽ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. സ്ത്രീകളും കുട്ടികളുമടക്കം അഞ്ച് പേരുടെ മൃതദേഹമാണ് കഴിഞ്ഞ ശനിയാഴ്ച്ച കിണറ്റിൽ കണ്ടെത്തിത്. ഇവരിൽ രണ്ട് സ്ത്രീകൾ പൂർണ ഗർഭിണികളായിരുന്നു. ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌തതെന്നാണ് വിവരം.

സഹോദരിമാരായ കലു ദേവി(27), മംമ്ത(23), കമലേഷ് (20), കലുദേവിയുടെ നാലും 27 ദിവസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ എന്നിവരുടെ മൃതദേഹമാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഇന്നലെയാണ് ഇതേ കിണറ്റിൽ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹവും കണ്ടെത്തിയത്. മരിച്ചവരിൽ രണ്ട് സ്ത്രീകൾ പൂർണ ഗർഭിണികളായിരുന്നു.  

ഇവരിൽ ഒരാളുടെ പ്രസവം അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കിണറ്റിൽ ചാടിയതിനു ശേഷം കുഞ്ഞ് പുറത്തു വന്നതാകാമെന്നാണ് കരുതുന്നത്. ശനിയാഴ്ച്ചയാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. അന്ന് നടത്തിയ തിരച്ചിലിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. സ്ഥലത്തെത്തിയ നാട്ടുകാരിൽ ചിലരാണ് കുഞ്ഞിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടത്.

സ്ത്രീധന പീഡനത്തെ തുടർന്നാണ് അഞ്ച് പേരും മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർതൃവീട്ടുകാരാണ് മരണത്തിന് പിന്നിലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഇവർക്ക് നേരത്തേയും പീഡനം നേരിട്ടിരുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ച മുതൽ അഞ്ച് പേരെയും കാണാതായിരുന്നു. പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ യാതൊരു പരിശോധനയും നടത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.  വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൂന്ന് പേരുടേതും ശൈശവ വിവാഹമായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. 2003 ലായിരുന്നു വിവാഹം. പക്ഷേ വിവാഹ ശേഷവും മൂന്ന് പേരും പഠനം തുടർന്നിരുന്നു. മംമ്തയ്ക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ സെലക്ഷൻ ലഭിച്ചിരുന്നു. ബിഎ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു കലുദേവി. കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥിനിയാണ് കമലേഷ്. മൂന്ന് പേരേയും ഭർത്താക്കന്മാർ മർദിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

ഇടുക്കിയിൽ 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം 

ഇടുക്കി: സുഹൃത്തിനൊപ്പം തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന 15 കാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം. ഇടുക്കി പൂപ്പാറയിലാണ് സംഭവം നടന്നത്. ഇതര സംസ്ഥാനക്കാരിയായ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയതായിരുന്നു കുട്ടി. 

തേയിലക്കാട്ടിൽ സംസാരിച്ചിരുന്ന കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്‌തു. 

സംഭവത്തില്‍ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.  അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണ്.  പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.


Share it:

National

Post A Comment: