ന്യൂഡെൽഹി: മൂന്നു നില കെട്ടിടത്തിലുണ്ടായ വൻ തീ പിടുത്തത്തിൽ 26 പേർ വെന്തുമരിച്ചു. 40 ഓളം പേർക്ക് പരുക്കേറ്റു. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. എഴുപത് പേരെ രക്ഷപെടുത്തി. ഡെൽഹിയിലെ മുണ്ട്കാ മെട്രൊ സ്റ്റേഷനു സമീപത്തുള്ള സിസി ടിവി ക്യാമറകളും റൗട്ടറും നിർമിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപന ഉടമയെ കസ്റ്റഡിയിൽ എടുത്തു.
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഓഫീസർമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ദില്ലി തീപിടുത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ദുഖം രേഖപ്പെടുത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
നടി ഷഹാനയുടെ മരണം; ഭർത്താവ് കസ്റ്റഡിയിൽ
കോഴിക്കോട്: നടിയും മോഡലുമായ ഷഹന(20)യെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേവായൂരിലാണ് സംഭവം നടന്നത്. മൃതദേഹം കണ്ടതിനു പിന്നാലെ ഭർത്താവ് സജാദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോഡ് സ്വദേശിനിയാണ് ഷഹന. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഷഹനയുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യ ചെയ്യാനുള്ള പ്രശ്‌നങ്ങളില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. പണത്തിനു വേണ്ടി സജാദ് ഷഹനയെ ഉപദ്രവിച്ചിരുന്നതായി ഷഹനയുടെ മാതാവ് പറഞ്ഞു.
സജാദും ഷഹനയും തമ്മിൽ ഒന്നര വർഷം മുമ്പാണ് വിവാഹം കഴിച്ചത്. ഇതിനിടയിൽ കുടുംബവുമായി നേരിട്ട് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. കോഴിക്കോട് എത്തുമ്പോൾ സജാദിന്‍റെ സുഹൃത്തുക്കൾ പിന്തുടർന്ന് തിരിച്ചയക്കുമായിരുന്നു. അയൽവീട്ടുകാർ വിളിച്ചറിയിച്ചപ്പോഴാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു.
Post A Comment: