ന്യൂയോർക്ക്: ഗർഭിണിയായിരിക്കെ വീണ്ടും ഗർഭിണിയായ അപൂർവ പ്രതിഭാസത്തെ നേരിട്ട് അമേരിക്കയിലെ യുവതി. ടെക്‌സാസിൽ നിന്നുല്ല ക്രെയി വിൻഹോൾഡ് എന്ന 30കാരിക്കാണ് ലോകത്തിലെ തന്നെ അപൂർവമായ സാഹചര്യം നേരിടേണ്ടി വന്നത്. 2018ല്‍ ഇവര്‍ക്ക് ആദ്യമായി ഒരു ആണ്‍കുഞ്ഞ് പിറന്നു. ഇതിന് ശേഷം മൂന്ന് തവണ ഗര്‍ഭിണി ആയെങ്കിലും അത് അബോര്‍ഷനായിപ്പോവുകയായിരുന്നു.
മൂന്നാമത്തെ അബോര്‍ഷന്‍ കെയ്രയുടെ ആരോഗ്യസ്ഥിതി വഷളാക്കി. എങ്കിലും ഇനിയും കുട്ടികള്‍ വേണമെന്ന ആഗ്രഹത്താല്‍ ഇവര്‍ ഗര്‍ഭധാരണത്തിന് ഒരുങ്ങുകയായിരുന്നു. അങ്ങനെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഈ കുഞ്ഞിനെ ഗര്‍ഭാവസ്ഥയിലിരിക്കെ തന്നെ ഇവര്‍ വീണ്ടും ഗര്‍ഭിണിയായി.
താൻ ഇതെങ്ങനെ സാധിച്ചുവെന്ന് ഡോക്‌ടറോട് ചോദിച്ചെങ്കിലും അദ്ദേഹത്തിനും ആദ്യം കൃത്യമായ ഉത്തരം തരാൻ സാധിച്ചില്ലെന്ന് യുവതി പറയുന്നു. പിന്നീട് അദ്ദേഹം എനിക്ക് വിശദീകരിച്ചുതന്നു. ആഴ്ചകളുടെയോ ദിവസങ്ങളുടെയോ വ്യത്യാസത്തില്‍ രണ്ട് തവണകളിലായി അണ്ഡോല്‍പാദനം നടക്കാം. ഈ രണ്ട് തവണയും അണ്ഡം ബീജവുമായി സംയോജിച്ച് ഭ്രൂണവും ഉണ്ടാകാം. എനിക്ക് സംഭവിച്ചതും അതുതന്നെ. എന്‍റെ കേസില്‍ ഒരാഴ്ചത്തെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നതെന്ന് ക്രെയ പറയുന്നു.
ഗര്‍ഭിണി ആയ ശേഷം ഒരു മാസം കഴിഞ്ഞാണ് കെയ്ര വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ആദ്യം കേട്ടപ്പോള്‍ താനും ഭര്‍ത്താവും പേടിച്ചുവെന്നും പിന്നീട് കൗണ്‍സിലിംഗ് അടക്കമുള്ള കാര്യങ്ങള്‍ നല്ലരീതിയില്‍ സ്വാധീനിച്ചുവെന്നും ഇവര്‍ പറയുന്നു.
എന്തായാലും കാര്യമായ സങ്കീര്‍ണതകളൊന്നും കൂടാതെ ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ ജന്മം നല്‍കി. കുഞ്ഞുങ്ങളും കെയ്രയും നിലവില്‍ സുഖമായിരിക്കുന്നുവെന്നും വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്‌തയാൾ പിടിയിൽ
കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്‌ത മലപ്പുറം സ്വദേശി പിടിയിൽ. കോട്ടക്കൽ സ്വദേശി അബ്‌ദുൽ ലത്തീഫാണ് പിടിയിലായത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു.
ഇതിന് പിന്നാലെയാണ് വീഡിയോ അപ്‍ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്ക് ഊന്നല്‍ നല്‍കിയിരുന്നു.
എന്നാല്‍ പിടിയിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പ്രതിരോധം. വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്‍റെ ഭാര്യ ദയാ പാസ്കൽ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണെന്നുമായിരുന്നു ദയാ പാസ്കല്‍ പറഞ്ഞത്. വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണ്. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ.
ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ ? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല. കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ" എന്നായിരുന്നു ദയാ പാസ്കൽ ചോദിച്ചത്.
Post A Comment: