ഇടുക്കി: കട്ടപ്പനയിൽ മാനസിക വൈകല്യമുള്ള 30 കാരിയെ യുവാക്കളുടെ സംഘം പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീണ്ടേക്കും. കഴിഞ്ഞ ദിവസമാണ് കട്ടപ്പന സ്വദേശിനിയായ യുവതിയെ നിരവധി പേർ പീഡിപ്പിച്ചതായുള്ള പരാതി പൊലീസിനു ലഭിക്കുന്നത്. യുവതിയുടെ മാനസിക വൈകല്യം മുതലാക്കിയ യുവാക്കൾ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബന്ധം സ്ഥാപിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
യുവതിയുടെ വീട്ടിൽ വിവരം അറിഞ്ഞതോടെ കുടുംബ പ്രശ്‌നം ഉടലെടുക്കുകയും തുടർന്ന് പരാതി നൽകുകയുമായിരുന്നു. കേസിൽ അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശികളായ അമ്പലത്തിങ്കൽ എബിൻ (23), ഇയാളുടെ സഹോദരൻ ആൽബിൻ (21), കുന്നംപള്ളിമറ്റം റെനിമോൻ (22), ചെങ്കര സ്വദേശി തുരുത്തിൽ റോഷൻ (26) എന്നിവരാണ് പിടിയിലായിരിക്കുന്നത്.
പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അറസ്റ്റിലായ റെനിമോനാണ് യുവതിയുമായി ആദ്യം അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ വൈകല്യം മനസിലാക്കിയ ഇയാൾ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനത്തിനിരയാക്കുകയായിരുന്നു.
തുടർന്ന് ഇയാൾ ഇക്കാര്യം സുഹൃത്തുക്കളായ ആൽബിൻ, റെനി മോൻ എന്നിവരോട് പങ്കുവച്ചു. യുവതിയുടെ മൊബൈൽ നമ്പരും ഇയാൾ സുഹൃത്തുക്കൾക്ക് കൈമാറി. ഇതോടെ ഇവരും യുവതിയുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന് അവസരം മുതലാക്കി ഇവരും യുവതിയെ പീഡനത്തിനിരയാക്കി.
ഇതിനിടെ യുവതിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച റോഷൻ നെടുങ്കണ്ടത്തെ ഇയാളുടെ റൂമിലെത്തിച്ചാണ് പീഡനം നടത്തിയത്. കട്ടപ്പന ടൗണിൽ നിന്നും ഇയാളുടെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയാണ് നെടുങ്കണ്ടത്തെ റൂമിലെത്തിച്ച് പീഡിപ്പിച്ചത്.
അതേസമയം യുവതിയുമായി കൂടുതൽ പേർ ബന്ധം സ്ഥാപിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചുകൊണ്ടിരുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. 1000ത്തിലേറെ പേരുടെ കോണ്ടാക്റ്റുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇവരിൽ ആരെങ്കിലും യുവതിയെ ഇത്തരത്തിൽ ലൈംഗികമായി ചൂഷണം ചെയ്‌തിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
കട്ടപ്പനയിൽ 30 കാരിയെ പീഡിപ്പിച്ച നാല് പേർ അറസ്റ്റിൽ
ഇടുക്കി: സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച് മാനസിക വൈകല്യമുള്ള യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. സഹോദരങ്ങൾ അടക്കമുള്ളവരെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ 30 കാരിയാണ് പീഡനത്തിനിരയായത്. കേസിൽ അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശികളായ അമ്പലത്തിങ്കൽ എബിൻ (23), ഇയാളുടെ സഹോദരൻ ആൽബിൻ (21), കുന്നംപള്ളിമറ്റം റെനിമോൻ (22), ചെങ്കര സ്വദേശി തുരുത്തിൽ റോഷൻ (26) എന്നിവരാണ് പിടിയിലായിരിക്കുന്നത്. പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
മാനസിക വൈകല്യമുള്ള യുവതിയുമായി പ്രതികൾ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അടുപ്പം സ്ഥാപിക്കുകയായിരുന്നു. അറസ്റ്റിലായ റെനിമോനാണ് യുവതിയുമായി ആദ്യം അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ വൈകല്യം മനസിലാക്കിയ ഇയാൾ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനത്തിനിരയാക്കുകയായിരുന്നു.
തുടർന്ന് ഇയാൾ ഇക്കാര്യം സുഹൃത്തുക്കളായ ആൽബിൻ, റെനി മോൻ എന്നിവരോട് പങ്കുവച്ചു. യുവതിയുടെ മൊബൈൽ നമ്പരും ഇയാൾ സുഹൃത്തുക്കൾക്ക് കൈമാറി. ഇതോടെ ഇവരും യുവതിയുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന് അവസരം മുതലാക്കി ഇവരും യുവതിയെ പീഡനത്തിനിരയാക്കി.
ഇതിനിടെ യുവതിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച റോഷൻ നെടുങ്കണ്ടത്തെ ഇയാളുടെ റൂമിലെത്തിച്ചാണ് പീഡനം നടത്തിയത്. കട്ടപ്പന ടൗണിൽ നിന്നും ഇയാളുടെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയാണ് നെടുങ്കണ്ടത്തെ റൂമിലെത്തിച്ച് പീഡിപ്പിച്ചത്.
കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലുണ്ടായ കുടുംബ പ്രശ്‌നത്തെ തുടർന്നാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ യുവതിയെ നിരന്തരമായി പീഡനത്തിനിരയാക്കി വന്ന വിവരം പുറത്തു വരുന്നത്. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
റെനിമോനെ പത്തനംത്തിട്ടയില്‍ ജോലി ചെയ്തിരുന്ന ബാറില്‍ നിന്നും മറ്റുള്ളവരെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്‍റെ നേതൃത്വത്തിൽ എസ്എച്ച്ഒ വിശാൽ ജോൺസൺ, സി.പി.ഒമാരായ, കൃഷ്ണകുമാര്‍, ബിബിന്‍ ദിവാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ റിമാൻഡ് ചെയ്‌തു.
Post A Comment: