www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒളിച്ചോടിയ ഭാര്യ കാമുകനൊപ്പം കാറിൽ; യുവതിയെ ഹെൽമറ്റിന് മർദിച്ച് ഭർത്താവ്

Share it:



മയ്യിൽ: ഉപേക്ഷിച്ചു പോയ ഭാര്യയെ കാമുകനൊപ്പം കാറിൽ കറങ്ങുമ്പോൾ ഹെൽമറ്റുപയോഗിച്ച് മർദിച്ച് യുവാവ്. മയ്യിൽ പഞ്ചായത്ത് പരിധിയിലാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടായത്. അടുത്തിടെയാണ് യുവതി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം സ്ഥലം വിട്ടത്. 2011ലായിരുന്നു ഇവരുടെ വിവാഹം. 

ബന്ധുവായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. കഴിഞ്ഞ ദിവസം കാറിൽ കാമുകനൊപ്പം കറങ്ങാനിറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി ഭർത്താവ് യുവതിയെ കണ്ടത്. തുടർന്ന് സ്‌കൂട്ടറിൽ പിന്തുടർന്നെത്തിയ യുവാവ് കാറ് തടഞ്ഞു നിർത്തി യുവതിയെ നടുറോഡിൽ ഹെൽമറ്റിന് അടിക്കുകയായിരുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

പേ വിഷബാധയേറ്റ് കാള ചത്തു 

ഇടുക്കി: പേ വിഷബാധയേറ്റ് വീട്ടിൽ വളർത്തിയിരുന്ന കാള ചത്തതോടെ പ്രദേശത്ത് ആശങ്ക. ഇടുക്കി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചെന്നിനായ്ക്കൻകുടി ഗിരിവർഗ കോളനിയിൽ താമസിക്കുന്ന പാലക്കലൽ വി.കെ. ശോഭയുടെ കാളയാണ് കഴിഞ്ഞ ദിവസം ചത്തത്. വലിയ ശബ്ദത്തിൽ കാള നിലവിളിച്ചിരുന്നെന്നും ദഹനക്കേടാണെന്ന് കരുതി മരുന്നു കൊടുത്തതായും വീട്ടുകാർ പറഞ്ഞു. തുടർന്ന് അയ്യപ്പൻകോവിൽ മൃഗാശുപത്രിയിലെ കമ്പോണ്ടർ എത്തി നടത്തിയ പരിശോധനയിലാണ് പേ വിഷബാധയാണെന്ന് കണ്ടെത്തിയത്.

22 ദിവസം മുമ്പ് കോളനിയിൽ പേപ്പട്ടിയിറങ്ങിയിരുന്നു. പേപ്പട്ടി നരീപ്പറമ്പിൽ വിജയൻ എന്നയാളുടെ പശുവിനെ കടിക്കുകയും തുടർന്ന് നാട്ടുകാർ പട്ടിയെ തല്ലിക്കൊല്ലുകയും ചെയ്‌തിരുന്നു. തുടർന്ന് പശുവിന് പ്രതിരോധ കുത്തി വെയ്പും എടുത്തു. എന്നാൽ ശോഭയുടെ കാളയെ കടിച്ചത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. കാളക്ക് മരുന്ന് നൽകിയ 12 പേരും പേവിഷബാധക്കെതിരായ കുത്തിവെയ്‌പെടുത്തു. 

അതേസമയം സംഭവം നടക്കുമ്പോൾ കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ എന്നിവിടങ്ങളിലെല്ലാം ഡോക്ടറെ തേടിയെത്തിയെങ്കിലും ഡോക്ടർ ഉണ്ടായിരുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. മൃഗ ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുക്കുന്നത് കന്നു കാലി വളർത്തൽ ഉപജീവനമാക്കിയ കർഷകരെ ദുരിതത്തിലാക്കായിരിക്കുകയാണ്. 

Share it:

Viral

Post A Comment: