ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വമ്പൻ കുറവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പെട്രൊളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവയിൽ കുറവ് വരുത്തിയതോടെ നാളെ മുതൽ ഇന്ധനവിലയിൽ കുറവുണ്ടാകും. പെട്രോൾ ലിറ്ററിന് യഥാക്രമം എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇതോടെ ഫലത്തിൽ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും. പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുവാൻ കേന്ദ്രം തീരുമാനിച്ചത്.
നേരത്തെ പല പല ഘട്ടങ്ങളിലായി നിർത്തലാക്കിയ പാചകവാതക സിലിണ്ടറുകൾക്കുണ്ടായിരുന്ന സബ്‌സിഡി വീണ്ടും പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 200 രൂപയാകും സബ്‌സിഡി നൽകുക. ഉജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾക്കായിരിക്കും സബ്‌സിഡി ലഭിക്കുക.
ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ നാല് മുതൽ വില വർധിപ്പിക്കുന്നത് മരവിപ്പിച്ചിരുന്നു. നാലര മാസത്തേക്ക് പിന്നീട് കൂടാതിരുന്ന ഇന്ധനവില പിന്നീട് മാർച്ച് 22 നാണ് വർധിച്ചത്. പ്രതിദിന വില വർധനവ് പുനരാരംഭിച്ച ശേഷം പെട്രോളിനും ഡീസലിനും 14 തവണയാണ് വില വർധിച്ചത്. ലിറ്ററിന് ഏകദേശം 10 രൂപയുടെ വർധനവാണ് ഇക്കാലയളവിലുണ്ടായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
പേ വിഷബാധയേറ്റ് കാള ചത്തു
ഇടുക്കി: പേ വിഷബാധയേറ്റ് വീട്ടിൽ വളർത്തിയിരുന്ന കാള ചത്തതോടെ പ്രദേശത്ത് ആശങ്ക. ഇടുക്കി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചെന്നിനായ്ക്കൻകുടി ഗിരിവർഗ കോളനിയിൽ താമസിക്കുന്ന പാലക്കലൽ വി.കെ. ശോഭയുടെ കാളയാണ് കഴിഞ്ഞ ദിവസം ചത്തത്. വലിയ ശബ്ദത്തിൽ കാള നിലവിളിച്ചിരുന്നെന്നും ദഹനക്കേടാണെന്ന് കരുതി മരുന്നു കൊടുത്തതായും വീട്ടുകാർ പറഞ്ഞു. തുടർന്ന് അയ്യപ്പൻകോവിൽ മൃഗാശുപത്രിയിലെ കമ്പോണ്ടർ എത്തി നടത്തിയ പരിശോധനയിലാണ് പേ വിഷബാധയാണെന്ന് കണ്ടെത്തിയത്.
22 ദിവസം മുമ്പ് കോളനിയിൽ പേപ്പട്ടിയിറങ്ങിയിരുന്നു. പേപ്പട്ടി നരീപ്പറമ്പിൽ വിജയൻ എന്നയാളുടെ പശുവിനെ കടിക്കുകയും തുടർന്ന് നാട്ടുകാർ പട്ടിയെ തല്ലിക്കൊല്ലുകയും ചെയ്‌തിരുന്നു. തുടർന്ന് പശുവിന് പ്രതിരോധ കുത്തി വെയ്പും എടുത്തു. എന്നാൽ ശോഭയുടെ കാളയെ കടിച്ചത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. കാളക്ക് മരുന്ന് നൽകിയ 12 പേരും പേവിഷബാധക്കെതിരായ കുത്തിവെയ്‌പെടുത്തു.
അതേസമയം സംഭവം നടക്കുമ്പോൾ കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ എന്നിവിടങ്ങളിലെല്ലാം ഡോക്ടറെ തേടിയെത്തിയെങ്കിലും ഡോക്ടർ ഉണ്ടായിരുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. മൃഗ ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുക്കുന്നത് കന്നു കാലി വളർത്തൽ ഉപജീവനമാക്കിയ കർഷകരെ ദുരിതത്തിലാക്കായിരിക്കുകയാണ്.
Post A Comment: