ഇടുക്കി: മദ്യലഹരിയിലെത്തിയ സഞ്ചാരികളും നാട്ടുകാരും തമ്മിൽ പൊരിഞ്ഞ അടി. ഇടുക്കി രാമക്കൽമേട്ടിലാണ് കൂട്ടയടിയുണ്ടായത്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ സംഘം മദ്യ ലഹരിയിൽ അഴിഞ്ഞാടുകയും നാട്ടുകാരുമായി സംഘർഷത്തിലാകുകയുമായിരുന്നു.
നാട്ടുകാരുടെയും ഡ്രൈവര്‍മാരുടെയും അവസരോചിത ഇടപെടല്‍ മൂലമാണ് വിനോദസഞ്ചാര കേന്ദ്രത്തിനുള്ളിലേക്ക് സംഘര്‍ഷം പടരാതിരുന്നത്. ഈ സമയം സ്ത്രീകളും കുട്ടികളുമടക്കം നിരവധി സഞ്ചാരികള്‍ വിനോദ സഞ്ചാരകേന്ദ്രത്തിന് ഉള്ളിലുണ്ടായിരുന്നു. മദ്യപരായവരെ വണ്ടിയില്‍ കയറ്റി നാട്ടുകാരുടെ നേതൃത്വത്തില്‍ പറഞ്ഞു വിടുകയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രത്തില്‍ മദ്യപിച്ചെത്തുന്നവര്‍ സംഘര്‍ഷമുണ്ടാക്കുന്നത് പതിവാകുന്നതോടെ പൊലീസ് സേവനം ആവശ്യപ്പെട്ട് ഡിറ്റിപിസി ജീവനക്കാരും രംഗത്തുവന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും പൊലീസുകാര്‍ക്ക് രാമക്കല്‍മേടെത്തി ഡ്യൂട്ടി ചെയ്യുവാന്‍ മടിയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ ആറോളം അടിപിടി കേസുകളാണ് ടൂറിസ്റ്റ് കേന്ദ്രത്തിനുള്ളില്‍ ഉണ്ടായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ മഴ തുടരും
തിരുവനന്തപുരം: തെക്കൻ കർണാടകത്തിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ പടിഞ്ഞാറൻകാറ്റും ശക്തമായിട്ടുണ്ട്. 17 മുതൽ 20 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്.
Post A Comment: