ദിസ്‌പൂർ: കഞ്ചാവ് ലഹരിയിൽ യുവാവ് സ്വന്തം ലിംഗം മുറിച്ചു മാറ്റി. അസാമിലെ സോനിത്പൂർ ജില്ലയിലെ ദേക്കർ ഗ്രാമത്തിലാണ് സംഭവം നടന്നത്. എം.ഡി. സഹജുൽ അലി എന്ന യുവാവാണ് സ്വന്തം ലിംഗം കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റിയത്. ഇയാൾ മാനസികമായി അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ലഹരിക്ക് അടിമയായ ഇയാൾ കഞ്ചാവും ഇതര മയക്കുമരുന്നുകളും ഉപയോഗിച്ചു വന്നിരുന്നു. സമൂഹത്തിന്‍റെ നൻമയ്ക്ക് വേണ്ടിയാണ് ഇത് ചെയ്‌തതെന്ന് അലി പറഞ്ഞു.
തന്‍റെ മതത്തില്‍ കഞ്ചാവ് വലിക്കുന്നത് പാപമായാണ് കണക്കാക്കുന്നതെന്ന് അലി വിശദീകരിച്ചു. 2003ല്‍ ഒരിക്കല്‍ സിംഹത്തോടൊപ്പം ഒരു രാത്രി ചിലവഴിച്ചത് ഉള്‍പ്പെടെ നിരവധി വിചിത്രമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അലിയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
പേ വിഷബാധയേറ്റ് കാള ചത്തു
ഇടുക്കി: പേ വിഷബാധയേറ്റ് വീട്ടിൽ വളർത്തിയിരുന്ന കാള ചത്തതോടെ പ്രദേശത്ത് ആശങ്ക. ഇടുക്കി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചെന്നിനായ്ക്കൻകുടി ഗിരിവർഗ കോളനിയിൽ താമസിക്കുന്ന പാലക്കലൽ വി.കെ. ശോഭയുടെ കാളയാണ് കഴിഞ്ഞ ദിവസം ചത്തത്. വലിയ ശബ്ദത്തിൽ കാള നിലവിളിച്ചിരുന്നെന്നും ദഹനക്കേടാണെന്ന് കരുതി മരുന്നു കൊടുത്തതായും വീട്ടുകാർ പറഞ്ഞു. തുടർന്ന് അയ്യപ്പൻകോവിൽ മൃഗാശുപത്രിയിലെ കമ്പോണ്ടർ എത്തി നടത്തിയ പരിശോധനയിലാണ് പേ വിഷബാധയാണെന്ന് കണ്ടെത്തിയത്.
22 ദിവസം മുമ്പ് കോളനിയിൽ പേപ്പട്ടിയിറങ്ങിയിരുന്നു. പേപ്പട്ടി നരീപ്പറമ്പിൽ വിജയൻ എന്നയാളുടെ പശുവിനെ കടിക്കുകയും തുടർന്ന് നാട്ടുകാർ പട്ടിയെ തല്ലിക്കൊല്ലുകയും ചെയ്‌തിരുന്നു. തുടർന്ന് പശുവിന് പ്രതിരോധ കുത്തി വെയ്പും എടുത്തു. എന്നാൽ ശോഭയുടെ കാളയെ കടിച്ചത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. കാളക്ക് മരുന്ന് നൽകിയ 12 പേരും പേവിഷബാധക്കെതിരായ കുത്തിവെയ്‌പെടുത്തു.
അതേസമയം സംഭവം നടക്കുമ്പോൾ കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ എന്നിവിടങ്ങളിലെല്ലാം ഡോക്ടറെ തേടിയെത്തിയെങ്കിലും ഡോക്ടർ ഉണ്ടായിരുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. മൃഗ ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുക്കുന്നത് കന്നു കാലി വളർത്തൽ ഉപജീവനമാക്കിയ കർഷകരെ ദുരിതത്തിലാക്കായിരിക്കുകയാണ്.
Post A Comment: