മലപ്പുറം: അധ്യാപകനാണെന്ന വ്യാജേന വിദ്യാർഥിനിയുടെ വീട്ടിലേക്ക് ഫോണിൽ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ 44 കാരൻ അറസ്റ്റിൽ. പുലാമന്തോൾ ചെമ്മലശേരി അബ്‌ദുൾ മനാഫാണ് അറസ്റ്റിലായത്. വിദേശത്തു നിന്നും നാട്ടിലേക്ക് വന്ന ഇയാളെ എയർപോർട്ടിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.
ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലെ ഒരു വിദ്യാർഥിനിയുടെ വീട്ടിലേക്ക് ഫോണിൽ വിളിച്ച ഇയാൾ കുട്ടിയുടെ സ്‌കൂളിലെ അധ്യാപകനാണെന്നാണ് വീട്ടുകാരെ പരിചയപ്പെടുത്തിയത്. തുടർന്ന് പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടിയെ ഓൺലൈൻ ക്ലാസിലൂടെ മെച്ചപ്പെടുത്താമെന്ന് ഇയാൾ വീട്ടുകാരെ വിശ്വസിപ്പിച്ചു. തുടർന്ന് കുട്ടിയെ ഫോൺ ചെയ്‌ത ഇയാൾ മുറി അടച്ചിടാൻ ആവശ്യപ്പെടുകയും അശ്ലീല രീതിയിൽ സംസാരിക്കുകയുമായിരുന്നു.
കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചതോടെ സ്‌കൂൾ നടത്തിയ അന്വേഷണത്തിൽ ഇങ്ങനെ ഒരു അധ്യാപകൻ ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പ്രതി വിദേശത്താണെന്ന് കണ്ടെത്തി.
തുടർന്ന് ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്‍റെ നിർദേശ പ്രകാരം സൈബർ എസ്ഐയുടെ നേതൃത്വത്തിൽ സൈബർ ഡോം സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു. ഇന്‍റർനെറ്റ് കോളിലൂടെയാണ് കുട്ടിയെ വിളിച്ചതെന്ന് കണ്ടെത്തിയതോടെ പ്രതിയെ തിരിച്ചറിഞ്ഞു. വിദേശത്തായിരുന്ന പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനമിറങ്ങിയ പ്രതിയെ വിമാനത്താവളത്തിൽ നിന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായി വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
ഒന്ന് കരഞ്ഞു; യുവതിക്ക് 3000 രൂപ അധിക ബില്ലിട്ട് ആശുപത്രി
ന്യൂയോർക്ക്: ചികിത്സയിലിരിക്കെ ഒന്ന് കരഞ്ഞതിന് യുവതിക്ക് 3000 രൂപ അധികമായി ഈടാക്കി ആശുപത്രി. അമേരിക്കയിലാണ് സംഭവം നടന്നത്. അധികമായി ഈടാക്കിയ തുക ഉൾപ്പെടെയുള്ള ആശുപത്രി ബിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിൽ വ്യാപകമായ പരാതിയാണ് ഉയരുന്നത്.
യുവതിയുടെ സഹോദരിയാണ് ബില്ല് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടെ ആശുപത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പലരും രംഗത്തു വന്നു. ന്യൂയോർക്കുകാരിയായ കാമിൽ ജോൺസൺ പങ്കിട്ട ആശുപത്രി ബില്ലിന്‍റെ ചിത്രത്തിൽ അവളുടെ സഹോദരിക്ക് ആശുപത്രിയിൽ നടത്തിയ നിരവധി പരിശോധനകളുടെ ബില്ലുകൾ ഉൾപ്പെടുന്നു. അതിൽ ഒന്നിൽ "ബ്രീഫ് ഇമോഷണൽ/ബിഹേവ് അസസ്മെന്‍റ്സിന്" $40 ചാർജ് ചെയ്തിരിക്കുന്നതായി കാണാം. തുടർന്നുള്ള ട്വീറ്റിൽ, തന്‍റെ സഹോദരിക്ക് ഒരു അപൂർവ രോഗം ഉണ്ടെന്നും, അത് മൂലം അവൾ വളരെ ബുദ്ധിമുട്ടുകയാണെന്നും യുവതി പറഞ്ഞു. രോഗം സഹോദരിയെ നിരാശയിലാഴ്ത്തി എന്നും, അവൾ നിസഹായത അനുഭവിക്കുകയാണെന്നും അവൾ അവകാശപ്പെട്ടു.
ഒരു നല്ല ചികിത്സ കണ്ടെത്താനാകാതെ അവൾ ആകെ വിഷമിക്കുകയാണ് എന്നും, അതുകൊണ്ടാണ് സഹോദരി വികാരാധീനയായത് എന്നും അവൾ പറഞ്ഞു. എന്നാൽ, അവളുടെ കണ്ണുനീരിന് ആശുപത്രി അധികൃതർ 3000 രൂപ ഈടാക്കി. എന്തിനാണ് അവൾ കരയുന്നത് എന്ന് പോലും തിരക്കാതെ, അവളെ സഹായിക്കാൻ ശ്രമിക്കാതെ, ഒന്നും തന്നെ ചെയ്യാതെയാണ് അവർ ഇത് ചെയ്തത് എന്നവൾ എഴുതി. ഹീമോഗ്ലോബിൻ ടെസ്റ്റിനേക്കാൾ കൂടുതൽ തുക കരഞ്ഞതിന് ഈടാക്കിയതായി അവൾ പറഞ്ഞു.
അതേസമയം ആശുപത്രിയിൽ കരഞ്ഞതിന് സ്ത്രീക്ക് അധികം തുക ഈടാക്കിയതല്ല. പകരം വൈകാരിക-പെരുമാറ്റ വിലയിരുത്തലിനാണ് ഈ തുക ചാർജ് ചെയ്തിരിക്കുന്നത് എന്നാണ് വിശദീകരണം ആശുപത്രി നൽകുന്നത്. രോഗിയുടെ മാനസിക നിലയെക്കുറിച്ച് ഡോക്ടർമാർ ചില പതിവ് ചോദ്യങ്ങൾ ചോദിക്കുകയും, അതിനെ കുറിച്ച് ഒരു റിപ്പോർട്ട് നൽകുകയും ചെയ്യുന്നു. അതിനാണ് ഈ ബില്ല് ഈടാക്കുന്നത്.
Post A Comment: