ഗുവാഹത്തി: സ്‌കൂളിൽ ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്നതിന് പ്രധാന അധ്യാപിക അറസ്റ്റിൽ. അസമിലാണ് സംഭവം നടന്നത്. ഗോൽപാറ ജില്ലയിലെ സർക്കാർ സ്‌കൂൾ അധ്യാപിക ദാലിമാൻ നെസെയാണ് അറസ്റ്റിലായത്. സ്‌കൂൾ മാനേജ്മെന്‍റ് കമ്മിറ്റിയാണ് ഇവർക്കെതിരെ പരാതി കൊടുത്തത്. ഞായറാഴ്ച്ച അറസ്റ്റ് ചെയ്‌ത അധ്യാപികയെ കോടതിയിൽ ഹാജരാക്കി ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഖലിപൂർ ഏരിയായിലെ ഹർകാചുംഗി മിഡിൽ ഇംഗ്ലീഷ് അധ്യാപികയാണ് ഇവർ. സർക്കാർ തലത്തിൽ വിദ്യാഭ്യാസത്തിന്‍റെ നിലവാരം വിലയിരുത്തുന്ന ഗുണോത്സവ് പരിപാടി നടക്കുന്ന ദിവസമാണ് അധ്യാപിക ബീഫ് കറിയുമായി സ്‌കൂളിലെത്തിയത്.
ഉച്ചഭക്ഷണ സമയത്ത് താലിമാൻ നെസെയുടെ കൈവശം ബീഫ് കറിയാണെന്ന് മറ്റൊരു അധ്യാപിക കണ്ടതോടെയാണ് വിഷയം പുറത്തറിഞ്ഞത്. അസമിൽ ബീഫിനു സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
മൂന്നാറിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം
ഇടുക്കി: കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ മൂന്നാർ ഗ്യാപ് റോഡിൽ നിന്നും 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് കുഞ്ഞു കുട്ടി അടക്കം രണ്ട് പേർ മരിച്ചു. ഗ്യാപ് റോഡിൽ നിന്നും ബൈസൻവാലി റോഡിലേക്കാണ് കാർ മറിഞ്ഞത്. എട്ട് മാസം പ്രായമായ കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.
ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്. മരിച്ചവർ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനത്തിൽ എട്ട് പേരുണ്ടായിരുന്നു. പരുക്ക് പറ്റിയ ആറുപേരേയും മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post A Comment: