ഇടുക്കി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കൊപ്പം കാണാതായ വീട്ടമ്മ വൈദികനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. ഇടുക്കി അയ്യപ്പൻകോവിൽ കെ. ചപ്പാത്ത് പ്രദേശത്ത് താമസിക്കുന്ന വീട്ടമ്മയാണ് കുട്ടികളുമായി ഒളിച്ചോടിയത്.
പ്രദേശത്തെ ഒരു ക്രൈസ്‌തവ സഭയിലെ അംഗമായിരുന്നു വീട്ടമ്മ. ഭർത്താവുമായി കുടുംബ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതിനിടെ ഇവരുടെ പള്ളിയിൽ ഒരു ക്യാമ്പിനായി എത്തിയ കണ്ണൂർ സ്വദേശിയായ വൈദികനുമായി വീട്ടമ്മ അടുപ്പത്തിലാകുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പിഞ്ചു കുഞ്ഞുങ്ങൾക്കൊപ്പം യുവതിയെ കാണാതായത്. തുടർന്ന് ഭർത്താവും ബന്ധുക്കളും പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വൈദികനും വീട്ടമ്മയും കുട്ടികളുമായി നാടു വിട്ടതായി കണ്ടെത്തി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും ബാംഗ്ലൂരിൽ ഉണ്ടെന്നാണ് സൂചന.
ഇവരെ കണ്ടെത്താൻ പൊലീസ് ശ്രമം നടത്തുന്നുണ്ട്. ഒളിച്ചോടിയത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കൊപ്പമായതിനാൽ ശിശുസംരക്ഷണ നിയമ പ്രകാരം ഇവർക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വൈദികനും വീട്ടമ്മയും തമ്മിലുള്ള അടുപ്പം സോഷ്യൽ മീഡിയ ചാറ്റിലൂടെ പ്രണയമായി മാറുകയായിരുന്നുവെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ മഴ തുടരും
തിരുവനന്തപുരം: തെക്കൻ കർണാടകത്തിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ പടിഞ്ഞാറൻകാറ്റും ശക്തമായിട്ടുണ്ട്. 17 മുതൽ 20 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്.
Post A Comment: