ന്യൂയോർക്ക്: വിമാനവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ വിമാനം പറത്തിയ വാർത്തയാണ് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളിൽ നിറയുന്നത്. അമേരിക്കയിലാണ് സംഭവം. ഗർഭിണിയായ ഭാര്യയെ കാണാൻ ചെറു വിമാനത്തിൽ യാത്ര തിരിച്ചയാളാണ് അപ്രതീക്ഷിതമായി ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽപെട്ടത്.
യാത്രക്കിടെ വിമാനത്തിന്‍റെ പൈലറ്റ് രോഗം വന്ന് അബോധാസ്ഥയിലായി. സ്വകാര്യാവശ്യത്തിനുള്ള ചെറുവിമാനമായതിനാല്‍ വേറെ പൈലറ്റില്ല. യാത്രക്കാരും കുറവ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരൻ തന്നെ വിമാനം പറത്തേണ്ടി വന്നത്.
സെസ്‌ന ലൈറ്റ് എയര്‍ക്രാഫ്റ്റ് ആണ് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ തല്‍സമയ നിര്‍ദേശങ്ങള്‍ അനുസരിച്ച് അദ്ദേഹം നിലത്തിറക്കിയത്. അവിശ്വസനീയം എന്നാണ് എല്ലാം കഴിഞ്ഞശേഷം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
ബഹാമാസിലെ മാര്‍ഷ് ഹാര്‍ബര്‍ ലിയനാര്‍ഡ് എം തോംസണ്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഫ്‌ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്‌ന 208 കാരവന്‍ വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പേര് പുറത്തുവിടാത്ത ഈ യാത്രക്കാരന്‍ ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പോവുകയായിരുന്നു.
അതിനിടെയാണ് 70 മൈല്‍ വടക്ക് ഫ്‌ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോള്‍ പൈലറ്റ് അസുഖം കാരണം അവശനായത്. ചെറുവിമാനമായതിനാല്‍ മറ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ ഈ യാത്രക്കാരന്‍ കോക്പിറ്റില്‍ ചെന്ന് കൺട്രോ റൂമില്‍ എമര്‍ജന്‍സി കോള്‍ ചെയ്യുകയായിരുന്നു.
''എന്‍റെ പൈലറ്റ് ബോധരഹിതനായി. എങ്ങനെയാണ് ഈ വിമാനം പറത്തേണ്ടത് എന്ന് എനിക്കൊരു ഐഡിയയുമില്ല.''-ഈ സന്ദേശമാണ് അദ്ദേഹം കണ്‍ട്രോള്‍ റൂമില്‍ നല്‍കിയത്. എവിടെയാണിപ്പോള്‍ എന്നായിരുന്നു അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ചോദ്യം. ഫ്‌ളോറിഡ തീരമേഖലയിലാണ് താനിപ്പോള്‍ ഉള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നല്‍കി.
ചിറകുകളുടെ ലെവല്‍ അതേ പോലെ നിലനിര്‍ത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങള്‍ എല്ലാം അനുസരിച്ച യാത്രക്കാരന്‍ വിമാനം നിയന്ത്രിക്കുകയും വിമാനത്താവള റണ്‍വേയിലേക്ക് വിജയകരമായി അതിറക്കുകയും ചെയ്‌തു.
വിമാനം ഇറക്കുന്നതിനു മുമ്പ് എങ്ങനെയാണ് പവര്‍ കുറക്കുക എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കൂളായി കൈകാര്യം ചെയ്ത യാത്രികന്‍ വിമാനം ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്തു. വിമാനം ലാന്‍റ് ചെയ്തപ്പോള്‍ യാത്രക്കാരന്‍ ചോദിച്ച ചോദ്യം കണ്‍ട്രോളര്‍ പിന്നീട് എ ബി സി ചാനലിനോട് ചെറുചിരിയോടെ എടുത്തു പറഞ്ഞു.
ഞാനിവിടെ എത്തി. ഇനി ഇതെങ്ങനെയാണ് ഒന്ന് ഓഫ് ചെയ്യുക? എന്നായിരുന്നു യാത്രക്കാരന്‍റെ ചോദ്യം. വിമാനം ലാന്‍റ് ചെയ്തപ്പോള്‍ കണ്‍ട്രോളര്‍ താഴെയിറങ്ങി യാത്രക്കാരെ ആലിംഗനം ചെയ്തു. അസാധാരണമായ ശാന്തതയോടെയാണ് സംഘര്‍ഷം നിറഞ്ഞ ആ സമയങ്ങള്‍ യാത്രക്കാരന്‍ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം എ ബി സി ന്യൂസിനോട് പറഞ്ഞു.
This is brand new video (courtesy of Jeff Chandler) of a passenger landing a plane today at PBIA.
His pilot had passed out, and the passenger with zero flight experience was forced to land the plane.
Team coverage of this amazing landing is on @WPBF25News at 11. pic.twitter.com/jFLIlTp6Zs
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ഐ പിൽ ഉപയോഗിക്കുമ്പോൾ
കൊച്ചി: ഗർഭ നിരോധനത്തിനായി ഉപയോഗിക്കുന്ന ഐ പിൽ ഗുളികളുടെ ഉപയോഗം കേരളത്തിൽ അടക്കം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ടതിനു ശേഷം ഗർഭ ധാരണം ഒഴിവാക്കാനാകുമെന്നതാണ് ഐ പിൽ ഗുളികളുടെ പ്രത്യേകത. വിദേശ രാജ്യങ്ങളിൽ നേരത്തെ തന്നെ ഗുളിക വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും കേരളത്തിൽ അടുത്ത കാലത്താണ് ഇവയുടെ ഉപയോഗം വർധിച്ചതെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യുവതികൾക്കിടയിലാണ് ഐ പിൽ ഉപയോഗം വർധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം ഐ പിൽ അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രണ്ട് തരം ഗുളികകളാണ് ഗർഭ നിരോധനത്തിന് ഉപയോഗിക്കാറ്. സ്ഥിരമായി കഴിക്കുന്ന ഗുളികയാണ് ഇതിലൊന്ന്.
ഇതല്ലാതെ അപ്രതീക്ഷിത ഗർഭ ധാരണം തടയാനുള്ള ഗുളികയാണ് ഐ പിൽ പോലുള്ള എമർജൻസി ഗുളികകൾ. പതിവായി കഴിക്കുന്ന ഗുളികളാണ് വിവാഹിതരായവർ സാധാരണയായി ഉപയോഗിച്ചു വരുന്നത്. എന്നാൽ വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നവർ, കമിതാക്കൾ തുടങ്ങിയവരിലാണ് ഐ പിൽ ഉപയോഗം വ്യാപകമായിരിക്കുന്നത്.
ഐ പിൽ (i pill)
അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ ഈ ഗുളിക അനാവശ്യമായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഇടക്കിടെ ഇത് ഉപയോഗിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാം. ഡോസ് കൂടിയവയാണ് ഇത് എന്നതാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം. ഹോർമോൺ കൂടിയ ഈ ഗുളികകൾ കൂടുതലായി കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിവച്ചേക്കും. അടിയന്തിര ഗർഭനിരോധനോപാധിയായി മാത്രം ഇതിനെ കാണുകയാണ് ഉചിതം.
ഐ പിൽ പ്രവർത്തനം
ലിവോനോജസ്ട്രോൽ എന്ന പ്രൊജസ്ട്രോൺ ഹോർമോണാണ് ഐ പിൽ ഗുളികകൾ. ഇത് 150 മില്ലി ഗ്രാം ആണ് ഒരു ഗുളികയിൽ സാധാരണ അടങ്ങിയിട്ടുള്ളത്. ഇത് ഏതാണ്ട് ഒരു പരിധി വരെ ഗർഭ ധാരണം തടയും ബന്ധപ്പെട്ടതിനു ശേഷം 72 മണിക്കൂറിനുള്ളിൽ കഴിച്ചാൽ മാത്രമേ ഗുളികയുടെ ഫലം ലഭിക്കു. 72 മണിക്കൂർ കഴിഞ്ഞാൽ ഫലം ഉണ്ടാകില്ല.
കഴിച്ച ശേഷം ശർദിയോ, മറ്റോ ഉണ്ടായി ഗുളിക പുറത്ത് പോയാലും ഫലമുണ്ടാകില്ല. ഇങ്ങനെ വന്നാൽ ഗുളിക വീണ്ടും കഴിക്കേണ്ടിവരും. പ്രത്യേകിച്ച് കഴിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ശർദിച്ചാൽ. ഐ പിൽ കഴിച്ച ശേഷം 32 മണിക്കൂറിനു ശേഷം വീണ്ടും സെക്‌സ് ചെയ്‌താൽ ഈ ഗുളിക ഫലം ചെയ്യില്ല.
ഐ പിൽ ഗുളികകൾ ഇംപ്ലാന്‍റേഷനെ തടയുകയോ, അബോർഷനു കാരണമാകുകയോ ചെയ്യില്ല. ഇടക്കിടെ ഗുളിക ഉപയോഗിച്ചാൽ അതുകൊണ്ട് ആർത്തവം വൈകുക, ബ്ലീഡിങ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനു കാരണമാകും.
ഗുളിക കഴിച്ച ശേഷം ഗർഭധാരണം നടന്നാലും കുട്ടിക്ക് വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ അബോർഷൻ സാധ്യത തീരെ ഇല്ലെന്നും പറയാനാകില്ല. അപ്രതീക്ഷിത ഗർഭ ധാരണം ഒഴികെയുള്ള സന്ദർഭങ്ങളിൽ ഡോക്‌ടർമാരെ കണ്ട ശേഷം ഇതിനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഉചിതം. അപ്രതീക്ഷിതമായി സെക്‌സിൽ ഏർപ്പെട്ടാൽ പോലും ഡോക്‌ടറെ കണ്ടതിനു ശേഷം ഐ പിൽ പോലുള്ള ഗുളികകൾ കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്...
- കടപ്പാട്
Post A Comment: