തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തെ ചൊവ്വാഴ്ച്ച വരെ മഴ തുടരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയ ബസ് ഡ്രൈവർ വിവാഹിതൻ
സീതത്തോട്: പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ ഡ്രൈവർ വിവാഹിതൻ. സീതത്തോട് ആങ്ങമുഴിയിലാണ് കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോയ 15 വയസുകാരിയെ കാണാതായത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കുട്ടി പതിവായി സ്‌കൂളിലേക്ക് പൊയ്ക്കൊണ്ടിരുന്ന ബസിന്‍റെ ഡ്രൈവറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിൽ ഇരുവരെയും കണ്ടെത്തുകയും ചെയ്‌തു. ആങ്ങാമൂഴിയിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ മുതലാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ കൊണ്ടുപോയ സ്വകാര്യ ബസ് ഡ്രൈവർ 33 കാരനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയെ കാണാതായതോടെ മൂഴിയാർ പൊലീസിൽ പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. പരാതിയിൽ ബസ് ഡ്രൈവർ ഷിബിനൊപ്പമാകാം മകൾ പോയതെന്ന സംശയം ഇവർ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയത്തുനിന്നാണ് പ്രതിക്കൊപ്പം പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പെരുനാട് സ്വദേശിയാണ് ഷിബിൻ.
ഷിബിൻ ഡ്രൈവറായ സ്വകാര്യ ബസിലാണ് പെൺകുട്ടി സ്ഥിരമായി സ്കൂളിൽ പോയിരുന്നത്. ഇരുവരുടെയും സംസാരം അതിരുവിടുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ അമ്മയെ വിവരം അറിയിച്ചിരുന്നു. മാത്രമല്ല, അമ്മയുടെ ഫോണിൽ നിന്ന് പെൺകുട്ടി ഷിബിനെ വിളിക്കുന്നതും കണ്ടെത്തിയിരുന്നു. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ഈ ബന്ധത്തിൽ നിന്ന് വിലക്കി. ഇതിന് പിന്നാലെയാണ് കുട്ടി ഇയാൾക്കൊപ്പം പോയത്.
Post A Comment: