www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭീകര ക്യാമ്പിലെത്തിയത് 15 വയസിൽ; മൂന്നു കുട്ടികളും ഭർത്താവും മരിച്ചുവീണു; ഷമീമയുടെ ദുരിത ജീവിതം ഇങ്ങനെ

Share it:


സിറിയ: ഐസ് ഭീകര ക്യാമ്പുകളിൽ അകപ്പെടുന്ന പെൺകുട്ടികളുടെ നിരവധി കഥകൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ബ്രിട്ടനിൽ നിന്നും ഭീകരനെ വിവാഹം ചെയ്ത് സിറിയയിലെത്തിയ ഷമീമയുടെ കഥ അൽപം വ്യത്യസ്തമാണ്. ജിഹാദിനായി രാജ്യം കടന്നെത്തിയ ഈ യുവതിക്ക് ഭർത്താവും മൂന്നുമക്കളും നഷ്ടമായി. ഇതിനു പിന്നാലെ ഇനി സ്വന്തം രാജ്യത്ത് എത്താനാവില്ലെന്നതും ഷമീമയുടെ ശാപമായി. പതിനഞ്ചാം വയസിലാണ് ഇവർ ലണ്ടനില്‍ നിന്നു സിറിയയിലേക്ക് നാടുവിടുകയും ഐഎസ് ഭീകരനെ വിവാഹം കഴിച്ച് ജിഹാദിവധുവാകുകയും ചെയ്തത്.

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് ഷമീമയുടെ ഭര്‍ത്താവും മക്കളും കൊല്ലപ്പെട്ടത്. ശക്തികേന്ദ്രമായ സിറിയയില്‍ ഐഎസ് തകര്‍ന്നതോടെ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഷമീമ കഴിയുന്നതും ശ്രമിച്ചുവെങ്കിലും ഈ ഭീകരസ്ത്രീയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയാണ് ഹോം ഓഫീസ് ഇതിന് തടയിട്ടത്. ഇതിനെതിരെ ഷമീമ അപ്പീല്‍ നല്‍കിയെങ്കിലും വിധി പ്രതികൂലമായതോടെ ഷമീമയുടെ ശേഷിക്കുന്ന ജീവിതം സിറിയയ്ക്കുള്ളില്‍ തന്നെ ഒടുങ്ങുമെന്നുറപ്പായി. ഈസ്റ്റ് ലണ്ടനില്‍ നിന്നും മറ്റ് രണ്ട് കൂട്ടുകാരികള്‍ക്കൊപ്പമായിരുന്നു ഷമീമ 2015ല്‍ സിറിയയിലേക്ക് മുങ്ങിയിരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കവെയാണ് ഹോം ഓഫീസ് ഷമീമയുടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഭീകരവാദത്തിനായി ബ്രിട്ടനില്‍ നിന്നും പോകുന്നവര്‍ ഇവിടേക്ക് തിരിച്ച് വരേണ്ടതില്ലെന്ന ഹോം ഓഫീസിന്‍റെ കടുത്ത നിലപാടിന്‍റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. സിറിയിലെ അഭയാര്‍ഥി ക്യാമ്പില്‍ വച്ചാണ് 20-ാം വയസില്‍ മൂന്നാമത്തെ കുഞ്ഞിന് ഷമീമ ജന്മം നല്‍കിയത്. ക്യാമ്പിലെ ദുരിതജീവിതത്തില്‍ നിന്ന് ബ്രിട്ടനിലേക്ക് തന്‍റെ കുട്ടിയെ കൂട്ടിവരാന്‍ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതു സംബന്ധിച്ച് ഷമീമ ഹോം ഓഫീസിന് മുന്നില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ ഭീകരവാദത്തിനായി നാടുവിട്ട ഷമീമയെ ബ്രിട്ടനില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടായിരുന്നു ഹോം ഓഫീസ് എടുത്തിരുന്നത്.

തുടര്‍ന്ന് സിറിയയിലെ അഭയാർഥി ക്യാമ്പില്‍ വച്ച് ഷമീമയുടെ മൂന്നാമത്തെ കുട്ടി മരിക്കുകയും ചെയ്തിരുന്നു. ബ്രിട്ടന്‍ പൗരത്വം നിഷേധിച്ചാല്‍ ഷമീമ പൗരത്വമില്ലാത്ത ആളായിത്തീരുമെന്ന് ഷമീമയ്ക്ക് വേണ്ടി നിരവധി പേര്‍ വാദിച്ചിരുന്നു. എന്നാല്‍ ഷമീമയുടെ മാതാപിതാക്കള്‍ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാല്‍ പരമ്പരാഗതമായി ഷമീമയ്ക്ക് ബംഗ്ലാദേശി പൗരത്വം ലഭിക്കാന്‍ അവകാശമുണ്ടെന്നും സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍ അപ്പീല്‍സ് കമ്മീഷന്‍ നയിച്ച ട്രിബ്യൂണല്‍ ഇന്നലെ ഉത്തരവിടുകയായിരുന്നു.

അതിനാല്‍ സാജിദ് ജാവിദ് ഹോം സെക്രട്ടറിയായിരുന്ന കാലത്ത് ഷമീമയുടെ പൗരത്വം നിഷേധിച്ചതിലൂടെ ഷമീമ പൗരത്വമില്ലാത്ത ആളായിത്തീരുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും കണ്ടുപിടിച്ച് ഷമീമയുടെ അപ്പീല്‍ പ്രസ്തുത ട്രിബ്യൂണല്‍ ഇന്നലെ തള്ളിക്കളഞ്ഞിരിക്കുകയാണ്. മറ്റേതെങ്കിലും രാജ്യം പൗരത്വം നല്‍കാനുള്ള സാധ്യതയും വിരളമായതിനാല്‍ ഇവരുടെ ജീവിതം ഇനി സിറിയയില്‍ത്തന്നെ ആയിരിക്കും എന്നുറപ്പായിരിക്കുകയാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Trending

Post A Comment: