ന്യൂഡെൽഹി: രാജ്യം കാത്തിരിക്കുന്ന ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇത്തവണയും കാഴ്ച്ചക്കാരാകുമെന്ന് ടൈംസ് നൗ സർവേ ഫലം. ആകെയുള്ള 70 സീറ്റുകളിൽ 54 മുതൽ 60 സീറ്റ് വരെ ആം ആദ്മി തൂത്തുവാരുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. ബിജെപിക്ക് 10-14 സീറ്റുകൾ പ്രവചിക്കുമ്പോൾ കോൺഗ്രസിന് രണ്ട് സീറ്റുകൾ മാത്രമാണ് സർവേ പ്രവചിക്കുന്നത്. ടൈംസ് നൗവിന് വേണ്ടി ഇപ്സോസ് ആണ് സര്‍വേ നടത്തിയത്.
ജനുവരി 27നും ഫെബ്രുവരി ഒന്നിനുമിടയിലാണ് സര്‍വേ നടത്തിയത്. എഎപിക്ക് 52 ശതമാനം വോട്ടും ബിജെപിക്ക് 34 ശതമാനം വോട്ടും സര്‍വേ പ്രവചിക്കുന്നു. അതേസമയം ഇപ്പോള്‍ ഡല്‍ഹിയിലെ ലോക്സഭ സീറ്റുകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ ആകെയുള്ള ഏഴ് സീറ്റുകളും ബിജെപി നേടുമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു. കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പുകളിലും ബിജെപി ഡല്‍ഹി തൂത്തുവാരിയിരുന്നു.
പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാര്‍ ചെയ്തത് ശരിയാണ് എന്ന് ടൈംസ് നൗ സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും കരുതുന്നു. ഷഹീന്‍ബാഗ് സമരം തെറ്റാണെന്ന് 52 ശതമാനം പേര്‍ക്ക് അഭിപ്പായമുണ്ട്. 25 ശതമാനം പേര്‍ പ്രക്ഷോഭം ശരിയാണ് എന്ന് പറയുന്നു. 7321 സാംപിളുകളാണ് ഇപ്സോസ് എടുത്തത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: