ഇടുക്കി: എഴുപത് കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ സംഭവത്തിന്‍റെ നടുക്കത്തിലാണ് മറയൂർ മേഖല. കോൺഗ്രസ് നേതാവ് ഉഷ തമ്പിദുരൈയുടെ പിതാവ് മാരിയപ്പനാണ് മരിച്ചത്. അതേസമയം സ്വന്തം പിതാവിന്‍റെ മൃതദേഹമാണ് ചാക്കിനുള്ളിലെന്ന് അറിയാതെ പ്രദേശത്തെത്തി കാര്യങ്ങൾക്ക് നിർദേശം നൽകി മടങ്ങുകയായിരുന്നു ഉഷ.
രാവിലെ കെ.എസ്.ഇ.ബി ഓഫീസിനു സമീപം ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത കേട്ടാണ് ഉഷയും സ്ഥലത്തെത്തിയത്. തമിഴ്നാട്ടിലായിരുന്ന പിതാവ് നാട്ടിലെത്തിയതു പോലും ഇവർ അറിഞ്ഞിട്ടില്ലായിരുന്നു. ചാക്കിൽ മൃതദേഹം കണ്ട ഉഷ അൽപ നേരം അവിടെ നിന്ന ശേഷം മടങ്ങി. പിന്നീടാണ് അത് തന്‍റെ പിതാവാണെന്ന് അറിഞ്ഞത്.
രാവിലെ കെ.എസ്.ഇ.ബി ഓഫീസിനു സമീപം ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത കേട്ടാണ് ഉഷയും സ്ഥലത്തെത്തിയത്. തമിഴ്നാട്ടിലായിരുന്ന പിതാവ് നാട്ടിലെത്തിയതു പോലും ഇവർ അറിഞ്ഞിട്ടില്ലായിരുന്നു. ചാക്കിൽ മൃതദേഹം കണ്ട ഉഷ അൽപ നേരം അവിടെ നിന്ന ശേഷം മടങ്ങി. പിന്നീടാണ് അത് തന്‍റെ പിതാവാണെന്ന് അറിഞ്ഞത്.
ഒരു മണിക്കൂറിന് ശേഷം പൊലീസും മറ്റ് ചിലരും മൃതദേഹത്തിന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് അത് തന്‍റെ പിതാവാണെന്ന് മകൾ ഉഷ തമ്പിദുരൈ തിരിച്ചറിഞ്ഞത്.
തുടരെത്തുടരെയുള്ള കൊലപാതകങ്ങളിൽ വിറങ്ങലിച്ചിരിക്കുകയാണ് ഇടുക്കി ജില്ല. രണ്ട് മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത് ഏഴ് കൊലപാതക കേസുകളാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: