ന്യൂഡെൽഹി: ബിജെപിയുടെയും കോൺഗ്രസിന്റെയും വെല്ലുവിളികളെ മറികടന്ന് ജനവിധിയിൽ മിന്നുന്ന ജയം നേടി ഡെൽഹിയിൽ ആപ് വീണ്ടും അധികാരത്തിലേക്ക്. ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് 70 സീറ്റുകളിൽ 63 സീറ്റുകളിലും ആപ് വിജയം ഉറപ്പിച്ചു. ഏഴ് സീറ്റുകളിൽ ബിജെപി ജയം ഉറപ്പിച്ചിട്ടുണ്ട്. ഒരു സീറ്റിൽ പോലും വിജയിക്കാനാവാതെ കോൺഗ്രസ് ഡെൽഹിയിൽ തകർന്നടിഞ്ഞു. തുടർച്ചയായി മൂന്നാം തവണയാണ് ആം ആദ്മി ഡെൽഹിയുടെ ഭരണത്തിലെത്തുന്നത്. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റിൽ ആംആദ്മി പാർട്ടി വിജയിച്ചിരുന്നു.
ബിജെപിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് അന്നും ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. 2015നെ അപേക്ഷിച്ച് ബിജെപിക്ക് നില മെച്ചപ്പെടുത്താൻ കഴിഞ്ഞത് അവരെ സംബന്ധിച്ച് അൽപം ആശ്വാസം നൽകുന്ന കാര്യമാണ്. പക്ഷേ, ഡൽഹിയിൽ ഭരണത്തിലെത്താൻ കഴിയാതെ വന്നത് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. വലിയ പ്രതീക്ഷയോടെയായിരുന്നു ബിജെപി ഡൽഹി തെരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. പ്രത്യേകിച്ച് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു ലോക്സഭാ സീറ്റും തൂത്തുവാരാനായ പശ്ചാത്തലത്തിൽ.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. വോട്ടെണ്ണുന്നതിന് മണിക്കൂറുകൾക്ക് മുമ്പുവരെ തങ്ങൾ അധികാരത്തിലെത്തുമെന്നായിരുന്നു ബിജെപി നേതാക്കൾ പറഞ്ഞിരുന്നത്. പൗരത്വ ഭേദഗതി നിയമവും ഷഹീൻബാഗ് വിരുദ്ധ പ്രചാരണവുമൊക്കെ വോട്ടായി മാറുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംമുതലേ ഷഹീൻ ബാഗ് സമരത്തിനെതിരേ ബിജെപി ശക്തമായി രംഗത്തുവന്നിരുന്നു. ഇതോടൊപ്പം പൗരത്വ ഭേദഗതി നിയമം, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ മുന്നിൽനിർത്തിയായിരുന്നു പ്രചാരണം കൊണ്ടുപോയത്. പക്ഷേ കേജരിവാൾ ഉയർത്തിയ വികസന മുദ്രാവാക്യത്തിനു മുന്നിൽ ബിജെപിയുടെ വാദങ്ങളെല്ലാം പൊളിഞ്ഞടുങ്ങിയിരിക്കുന്നു എന്നുവേണം പറയാൻ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: