വാഷിങ്ടൺ: ലൈംഗിക ആരോപണങ്ങൾക്ക് പഞ്ഞമില്ലാത്ത ഇടമാണ് ഹോളിവുഡ്. എന്നാൽ പ്രമുഖ നടി ജെസീക്ക മൻ നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ ഹോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. നിർമാതാവ് ഹാർവി വീ വീൻസ്റ്റനെതിരെയാണ് ജെസീക്കയുടെ വെളിപ്പെടുത്തൽ. തന്നെ ഹാർവി ലൈംഗികമായി ചൂഷണം ചെയ്യുകായയിരുന്നുവെന്നാണ് ജെസീക്ക ആരോപിക്കുന്നത്. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വാഷിങ്ടണിൽ നിന്നും ലോസ് ഏഞ്ചൽസിലെത്തിയതാണ് നടി. തന്‍റെ കരിയറിൽ ഹാർവി അതീവ ശ്രദ്ധ ചെലുത്തിയിരുന്നു.
എന്നാൽ അധികം വൈകാതെ തന്നെ അദ്ദേഹം കിടപ്പറയിലേക്ക് ഉപയോഗിക്കുകയായിരുന്നു. ഒരു മസാജ് വേണമെന്നായിരുന്നു തുടക്കത്തിലെ ആവശ്യം. ശേഷം സിനിമയിൽ ഒരു വേഷം ഒപ്പിച്ചു തരാമെന്ന പേരിൽ ഓറൽ സെക്‌സിന് പ്രേരിപ്പിച്ചു. രക്ഷപെടാൻ വേണ്ടി അയാൾക്ക് മുൻപിൽ രതിമൂർഛ അഭിനയിച്ചു കാണിച്ചെന്നും ഇവർ പറയുന്നു. ഏതാനും ആഴ്ചകൾക്ക് ശേഷം ഹോട്ടലിൽ വച്ച് ലൈംഗികാവയവത്തിൽ മരുന്ന് പുരട്ടി അയാൾ തന്നെ ബലാത്‌സംഗം ചെയ്തു. മുറിയിൽ നിന്നും പുറത്തു കടക്കുന്നത് തടഞ്ഞ ഇയാൾ, ബലമായി വിവസ്ത്രയാക്കി. തനിക്ക് അപ്പോൾ ഭയവും ദേഷ്യവും തോന്നിയെന്ന് ജെസിക്ക പറയുന്നു.
സംഭവത്തിന് മുൻപ് കരിയർ തകരുമെന്ന് ഭയന്ന് അയാളുമായി ഏതാനും തവണ ലൈംഗിക വേഴ്ചക്ക് ഇവർ സമ്മതിച്ചിരുന്നത്രെ. ഒരിക്കലും അയാളുമായി ശാരീരിക അടുപ്പം തോന്നിയിരുന്നില്ലെന്നും അയാൾ നഗ്‌നയനായി കാണുമ്പോൾ സഹതാപം തോന്നിയിരുന്നെന്നും ജെസീക്ക പറഞ്ഞതായി ന്യൂയോർക് ടൈംസ് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. ഇവയെല്ലാം ഗ്രാഫിക്സിന്‍റെ സഹായത്തോടെയാണ് 34കാരിയായ നടി കോടതിയിൽ അവതരിപ്പിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: