ചെന്നൈ: നടൻ വിജയൻ നായകനായ ബീഗിളിനു പിന്നാലെ രജനീകാന്ത് നായകനായ ദർബാറിനു പിന്നാലെയും ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. വിജയ് ചിത്രം ബിഗിലിന്റെ നിർമാതാക്കളായ എജിഎസ് എൻർടെയ്ൻമെന്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും മധുരയിലെ സിനിമാ നിർമാതാവ് അൻപു ചെഴിയന്റെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ദർബാറിന്റെ പിന്നണിയിലുള്ളവരും സംശയത്തിന്റെ നിഴലിലാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.
എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത ദർബാർ നാലായിരത്തോളം തിയേറ്ററുകളിൽ റിലീസ് ചെയ്തുവെങ്കിലും 70 കോടിയോളം നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകളിൽ. ചിത്രമുണ്ടാക്കിയ നഷ്ടം രജനികാന്ത് നികത്തണമെന്നാവശ്യപ്പെട്ട് വിതരണക്കാർ കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. 200 കോടി രൂപ ബജറ്റിൽ ലൈക്ക പ്രൊഡക്ഷൻസാണ് ദർബാർ നിർമിച്ചത്.
ചിത്രത്തിനായി 90 കോടിയാണ് താരം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. നഷ്ടത്തിന്റെ ഒരു വിഹിതമെങ്കിലും നൽകാൻ രജനികാന്ത് തയ്യാറാകണമെന്നും വിതരണക്കാർ പറയുന്നു. ജനുവരി ഒൻപതിനായിരുന്നു പൊങ്കൽ റിലീസായി ചിത്രം തിയറ്ററിലെത്തിയത്. വിതരണക്കാരിൽ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംവിധായകൻ എ.ആർ മുരുഗദോസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: