കൊൽക്കത്ത: റോഡ് നിർമാണം തടഞ്ഞ അധ്യാപികയെ റോഡിലൂടെ വലിച്ചിഴച്ച് പഞ്ചായത്ത് അധികൃതർ. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനജ്പുറിലാണ് സംഭവം. ദിനാജ്പുറിയിലെ ഫാത നഗര്‍ ഗ്രാമത്തിലെ റോഡ് നിർമാണവുമായി ബന്ധത്തപെട്ട തർക്കങ്ങളാണ് നാടകീയ സംഭവങ്ങളിലേക്ക് നയിച്ചത്. പഞ്ചായത്ത് അധികൃതരും നിർമാണ തൊഴിലാളികളും എത്തി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ അധ്യാപികയായ സ്‌മൃതികോന പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
റോഡ് നിർമാണത്തിനായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുന്നതിന് വിസമ്മതിച്ച ഇവർ അധികൃതരെ തടയുകയും ചെയ്‌തു. ഇതോടെ ക്ഷുഭിതരായ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ അമല്‍ സര്‍ക്കാറിന്‍റെ നേതൃത്വത്തിലുള്ള പുരുഷന്മാരുടെ സംഘം ഇവരെ മർദിക്കുകയും കാലുകൾ കയർ ഉപയോഗിച്ച് ബന്ധിക്കുകയും ചെയ്‌തു. തുടർന്ന് ഇവരെ കൈകളിൽ പിടിച്ച് റോഡിലൂടെ വലിച്ചു നീക്കി. ഇതുകണ്ട സ്‌മൃതികോനയുടെ മൂത്ത സഹോദരി സോമ ദാസും പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെയും അമലും സംഘവും ഉപദ്രവിക്കുകയും നിലത്തേക്ക് തള്ളി ഇടുകയും ചെയ്‌തു.
സഹോദരിമാർക്കൊപ്പം ഇവരുടെ അമ്മയെയും തള്ളിയിട്ടതായി പരാതിയുണ്ട്. ഇവരെ വലിച്ചിഴക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മെറൂണ്‍ നിറത്തിലുള്ള മാക്‌സി ധരിച്ച സ്ത്രീയുടെ കാല്‍മുട്ടുകള്‍ കയർ ഉപയോഗിച്ച് ഒരാൾ കൂട്ടികെട്ടുന്നതും ഒരു സംഘം ആളുകൾ ചേർന്ന് അവരെ വലിച്ചിഴക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
റോഡ് നിർമാണത്തിനായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുന്നതിന് വിസമ്മതിച്ച ഇവർ അധികൃതരെ തടയുകയും ചെയ്‌തു. ഇതോടെ ക്ഷുഭിതരായ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ അമല്‍ സര്‍ക്കാറിന്‍റെ നേതൃത്വത്തിലുള്ള പുരുഷന്മാരുടെ സംഘം ഇവരെ മർദിക്കുകയും കാലുകൾ കയർ ഉപയോഗിച്ച് ബന്ധിക്കുകയും ചെയ്‌തു. തുടർന്ന് ഇവരെ കൈകളിൽ പിടിച്ച് റോഡിലൂടെ വലിച്ചു നീക്കി. ഇതുകണ്ട സ്‌മൃതികോനയുടെ മൂത്ത സഹോദരി സോമ ദാസും പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെയും അമലും സംഘവും ഉപദ്രവിക്കുകയും നിലത്തേക്ക് തള്ളി ഇടുകയും ചെയ്‌തു.
സഹോദരിമാർക്കൊപ്പം ഇവരുടെ അമ്മയെയും തള്ളിയിട്ടതായി പരാതിയുണ്ട്. ഇവരെ വലിച്ചിഴക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മെറൂണ്‍ നിറത്തിലുള്ള മാക്‌സി ധരിച്ച സ്ത്രീയുടെ കാല്‍മുട്ടുകള്‍ കയർ ഉപയോഗിച്ച് ഒരാൾ കൂട്ടികെട്ടുന്നതും ഒരു സംഘം ആളുകൾ ചേർന്ന് അവരെ വലിച്ചിഴക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: