ന്യഡെൽഹി: സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഡെൽഹിയിൽ നിരോധനാജ്ഞ ഒരു മാസത്തേക്ക് കൂടി നീട്ടി. ഗോകുൽപുരിയിലെ മുസ്തഫാബാദിലാണ് വീണ്ടും സംഘർഷമുണ്ടായത്. ഡെൽഹിയിൽ കേന്ദ്രസേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. 35 കമ്പനി അർധസൈനിക വിഭാഗത്തെയാണ് വിന്യസിക്കുക. അതേസമയം, സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
150ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതിനിടെ ഡൽഹിയിൽ സംഘർഷം നിയന്ത്രിക്കാൻ അതിർത്തികൾ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ഡൽഹിക്ക് പുറത്തുനിന്നുള്ളവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനെത്തുന്നുണ്ട്. അതിർത്തികൾ അടച്ചിട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണം.
കൊല്ലപ്പെട്ടവർ ആരായാലും അവർ നമ്മുടെ സഹോദരന്മാരാണ്. എല്ലാവരും സമാധാനം പാലിക്കണമെന്നും കേജ്രിവാൾ പറഞ്ഞു. സംഘർഷത്തിനിടെ പൊലീസിന് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിലായിരുന്നു. ജാഫ്രാബാദ് സ്വദേശി ഷാരൂഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വെടിയുതിർക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: