അൽവാൽ: കാമുകിക്ക് കോപ്പിയടിക്കാൻ നിരീക്ഷകനായി പരീക്ഷാ ഹാളിൽ കയറിയ കാമുകൻ പിടിയിൽ. ബീഹാറിലെ അൽവാൽ ജില്ലയിലെ സ്കൂളിൽ നടത്തിയ പരിശോധനയിലാണ് കാമുകൻ ഉൾപ്പെടെ നിരവധി പേർ കോപ്പിയടിക്കാൻ സഹായിച്ചതിനു പിടിയിലായത്. പരീക്ഷാ കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തുന്ന സംഘത്തിലെ ക്യാമറാമെൻ ആണെന്നു ധരിപ്പിച്ചാണ് കാമുകൻ ഹാളിൽ കയറിയത്. നരേഷ് എന്ന യുവാവാണ് പിടിയിലായത്.
അർവാലിലെ ഉമൈറാബാദ് ഹൈസ്കൂൾ, കിജാർ ഹൈസ്കൂൾ, എസ്എസ്എസ്ജിഎസ് അർവാൾ സ്കൂൾ എന്നീ സ്കൂളുകളിൽനിന്നായി കോപ്പിയടിച്ച ഏഴു വിദ്യാർഥികളെ പിടികൂടിയതായി ഫ്ളൈയിംഗ് സ്ക്വാഡ് അറിയിച്ചു. ഇതിൽ നാലുപേർ പെണ്‍കുട്ടികളാണ്. വൻ സുരക്ഷാസന്നാഹത്തോടുകൂടിയാണു ബിഹാറിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. മുൻവർഷങ്ങളിലെ പരീക്ഷ കോപ്പിയടി ലോകവ്യാപകമായി വാർത്തയായതോടെയാണ് ബിഹാറിൽ കർശന പരിശോധന ഏർപ്പെടുത്തിയത്.
ഇലക്ട്രോണിക് ഉപകരണങ്ങളടക്കം ഉപയോഗിച്ചു പരിശോധന നടത്തിയതിനുശേഷമാണു വിദ്യാർഥികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിച്ചത്. പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുന്നതിനു മുന്‍പു വിദ്യാർഥികളെ ദേഹപരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ നടക്കുന്ന സ്കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: