ഇടുക്കി: പത്താംക്ലാസ് പരീക്ഷക്കുള്ള ഹോൾ ടിക്കറ്റ് വാങ്ങേണ്ട ദിവസം വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെടുങ്കണ്ടത്തിനു സമീപം കല്ലാർ ചരുവിളപുത്തൻവീട്ടിൽ പരേതനായ സുരേന്ദ്രന്‍റെ മകൾ അനഘയാണ് (15) മരിച്ചത്. കല്ലാർ ഗവ. സ്കൂളിലെ വിദ്യാർഥിനിയായ അനഘ ഇന്ന് പത്താംക്ലാസ് ഐടി പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങാൻ ഇന്നു പോകേണ്ടതായിരുന്നു. രാവിലെ അനഘയെ സ്കൂളിലേക്ക് പോകാൻ നിർദേശിച്ച ശേഷം അമ്മ സുഷമ ജോലിക്ക് പോയിരുന്നു. പുളിയൻമലയിലായിരുന്നു അമ്മയുടെ ജോലി.
സാധാരണയായി രാവിലെ സുഷമ ജോലിക്ക് പോയ ശേഷമാണ് അനഘ സ്കൂളിലേക്ക് പോകാറുള്ളത്. എന്നാൽ ഹോൾ ടിക്കറ്റ് വാങ്ങേണ്ട സമയം കഴിഞ്ഞിട്ടും സ്കൂളിൽ കാണാതിരുന്നതിനെ തുടർന്ന് അധ്യാപകരാണ് സുഷമയെ വിളിച്ച് കാരണം അന്വേഷിച്ചത്. രാവിലെ റെഡിയായികൊണ്ടിരുന്ന മകൾ സ്കൂളിൽ എത്തിയില്ലെന്നറിഞ്ഞ് സുഷമയും ഭയന്നു. ഉടൻ തന്നെ അയൽവാസിയെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇവർ നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ അനഘയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷമായിരുന്നു ആത്മഹത്യയെന്ന് പ്രൈംടൈം വാർത്താ വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി. നെടുങ്കണ്ടം പൊലീസ് മേൽനടപടി സ്വീകരിച്ചു. ആദർശാണ് സഹോദരൻ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: