ഇടുക്കി: ഒരു കിലോ കഞ്ചാവുമായി നെടുങ്കണ്ടത്ത് അറസ്റ്റിലായവരുടെ ഇടപാടുകാരായി നിരവധി വിദ്യാർഥികൾ. താന്നിമുട് മേട്ടകില്‍ കുന്നുംപുറത്ത് ബിനോയി ജോസഫ്(42), മൈനര്‍സിറ്റി പഞ്ഞിപ്പുഴതടത്തില്‍ രാജേഷ്(33) എന്നിവരാണ് പിടിയിലായത്. ഹൈറേഞ്ച് മേഖലയിൽ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് എത്തിച്ചു നൽകുന്നതിൽ പ്രധാന കണ്ണികലാണ് ഇവരെന്നാണ് പൊലീസും എക്സൈസും നൽകുന്ന വിവരം. ഇടപാടുകാരിൽ നൂറോളം വിദ്യാർഥികൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർഥികളെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടവും നടത്തുന്നുണ്ട്. കോഡ് ഭാഷകളും മറ്റും ഉപയോഗിച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്.
ഹൈറേഞ്ചിലെ വിദ്യാലയങ്ങളിൽ കഞ്ചാവ് ഉപയോഗം ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനായി ജില്ലയില്‍ രൂപവല്‍ക്കരിച്ചിരിക്കുന്ന ജില്ലാ സ്‌ക്വാഡും സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡും കഞ്ചാവ് വില്‍പ്പനക്കാരെപ്പറ്റി അന്വേഷണം നടത്തി വരുന്നതിനിടെ ഇവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
കഞ്ചാവുമായി നെടുങ്കണ്ടം പഞ്ചായത്ത് സ്‌കൂള്‍ പരിസരത്ത് ഇവര്‍ കറങ്ങുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇവിടെ നിരീക്ഷണം നടത്തിയിരുന്നു. ഇതറിഞ്ഞ പ്രതികള്‍ ഇവിടെനിന്നും ടൗണിലേക്ക് മാറി. പിന്തുടര്‍ന്നെത്തിയ പൊലീസ് കിഴക്കേക്കവലയില്‍ വച്ചാണ് ഇവരെ പിടികൂടിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: