കൊച്ചി: വാട്സാപ്പ് അക്കൗണ്ടുകളിൽ നുഴഞ്ഞു കയറി വിവരങ്ങൾ ശേഖരിക്കുന്ന സംഘത്തിന്റെ സാനിധ്യം കേരളത്തിൽ. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചു തുടങ്ങിയെന്നാണ് വിവരം. പലരുടെയും വാട്സാപ്പുകളിൽ സമാനമായി നുഴഞ്ഞു കയറ്റം നടന്നിട്ടുള്ളതായിട്ടാണ് വിവരം. വാട്സാപ്പ് പ്രൊഫൈലുകളിൽ അശ്ലീല ചിത്രങ്ങൾ പ്രത്യക്ഷപെടുന്നതാണ് നുഴഞ്ഞുകയറ്റത്തിന്റെ തുടക്കം. വാട്ട്സ്ആപ്പ് ആക്ടിവേറ്റായിട്ടുള്ളതും എന്നാല്‍ പതിവായി ഉപയോഗിക്കാത്തതുമായ നമ്പറുകളിലാണ് ഇത്തരം നുഴഞ്ഞുകയറ്റം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.
വൈചിത്ര്യം ശ്രദ്ധയിൽപ്പെട്ട ഉപയോക്താക്കൾ മൊബൈൽ സർവീസ് പ്രൊവൈഡർമാരെ സമീപിച്ചെങ്കിലും തങ്ങള്‍ക്ക് ഇതെക്കുറിച്ച് അറിയില്ലെന്നും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് അവർ അറിയിച്ചത്. സൈബര്‍ സെല്ലുമായി ബന്ധപ്പെടാനായിരുന്നു മൊബൈല്‍ കമ്പനിക്കാരുടെ നിർദേശം. ഇതോടെയാണ് മൊബൈല്‍ ഉപയോക്താക്കള്‍ പരാതിയുമായി സ്റ്റേഷനുകളിലെത്തിയത്. ഈ പരാതികൾ അതത് ജില്ലകളിലെ സൈബര്‍ സെല്ലിലേക്കു കൈമാറി. ഇതു സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും സൂചനകള്‍ കിട്ടിയിട്ടില്ല.
ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ വിവരങ്ങള്‍ വാട്ട്സ്ആപ്പിൽനിന്നു ചോരുന്നത് മുമ്പും സംഭവിച്ചിട്ടുണ്ട്. വ്യക്തിപരമായ സന്ദേശങ്ങള്‍ ഹാക്ക് ചെയ്യല്‍ കുറവാണ്. ഇസ്രയേലി ചാരസംഘടന വാട്ട്സ്ആപ്പ് ഹാക്ക് ചെയ്തെന്ന ആരോപണം ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി, മുന്‍ എംപിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ വാട്ട്സ്ആപ്പ് ഹാക്കിങിനു ഇരകളായതായി നേരത്തെ വാര്‍ത്തകളും ആരോപണങ്ങളും ഉണ്ടായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: