ചെന്നൈ: നടൻ വിജയ്ക്ക് പിന്നാലെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സംഗീതയുടെ പേരിലുള്ള ഭൂമി ഇടപാടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് സംഘം ചോദിച്ചറിയുന്നതെന്നാണ് സൂചന. ഇന്നലെയാണ് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും വിജയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇന്നും തുടർന്ന ചോദ്യം ചെയ്യലിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനാലാണ് ഭാര്യയുടെ വിവരങ്ങളും ശേഖരിക്കുന്നത്.
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ വിജയുടെ വീട്ടിൽ എട്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ചെന്നൈയിലെ നീലാങ്കരയിലെ ഭൂമി ഇടപാട്, പൂനമല്ലിയിലെ കല്യാണ മണ്ഡപ നിർമാണം എന്നിവ സംബന്ധിച്ച കണക്കുകളും പരിശോധിച്ചു വരികയാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതായും തമിഴ് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നുണ്ട്. ‘ബിഗിൽ’ സിനിമയുടെ നിർമാതാവും എജിഎസ് സിനിമാസിന്‍റെ ഉടമയുമായ അൻപുച്ചെഴിയന്‍റെ വസതിയിൽ നിന്ന് 65 കോടി രൂപ കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്.
ചെന്നൈയിലെ വസതിയിൽ നിന്ന് 50 കോടി രൂപയും മധുരയിലെ വസതിയിൽ നിന്ന് 15 കോടി രൂപയും കണ്ടെടുത്തു എന്നാണ് വിവരം. ഇന്നലെ മുതൽ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: