ജയ്‌പൂർ: കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങിൽ പ്രോട്ടോകോൾ പാലിക്കാതെ പങ്കെടുത്ത 21 പേർ കോവിഡ് പിടിപെട്ട് മരിച്ചു. രാജസ്ഥാനിലെ സീക്കർ ജില്ലയിലാണ് സംഭവം. എന്നാൽ ആകെ അഞ്ച് മരണമേ കോവിഡ് ബാധിച്ചുള്ളു എന്നാണ് ഔദ്യോഗിക വിശദീകരണം.
കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങിൽ പ്രോട്ടോകോൾ പാലിക്കാതെ 150 ലേറെ പേരാണ് പങ്കെടുത്തത്. ഇതിൽ 100 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വിവരം. ഏപ്രിൽ 21നാണ് ബീർവ ഗ്രാമത്തിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടന്നത്.
മൃതദേഹം പൊതിഞ്ഞു കൊണ്ടുവന്ന കവർ സംസ്കാര സമയത്ത് നീക്കം ചെയ്യുകയും മൃതദേഹത്തിൽ തൊട്ട് പ്രാർഥിക്കുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദോത്താരയുടെ മണ്ഡലത്തിലായിരുന്നു സംഭവം. അദ്ദേഹം തന്നെയാണ് വിവരം പുറത്തു വിട്ടതും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: