കറാച്ചി: മതം മാറാൻ തയാറാകാത്തതിന് ക്രിസ്ത്യൻ യുവതികളെ പാക്കിസ്താനിൽ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിൽ പാകിസ്‌താനിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഫൈസലാബാദിൽ 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയിരുന്നു.
മതം മാറണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനു പിന്നാലെയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ മുടി മുറിച്ചുകളയുകയും സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് കറാച്ചി വിമാനത്താവളത്തിനു സമീപം ഭിട്ടായിയബാദില്‍ വാടകയ്ക്കു താമസിക്കുന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ പതിമൂന്നുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയത്.
മാതാപിതാക്കള്‍ പണിക്കുപോയ സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ രണ്ട് കുട്ടികള്‍ കൂടി ഉണ്ടായിരുന്നതായി പിതാവ് വാരിസ് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: