ബംഗളൂരു: യുവതിയെ ക്രൂരമായി മർദിച്ച് വസ്ത്രം അഴിച്ചു മാറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ചു. ബംഗ്ലാദേശി സ്വദേശിനിയായ യുവതിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ഒരു സ്ത്രി ഉൾപ്പെടെയുള്ളവർ പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്നതും വസ്ത്രം അഴിച്ചുമാറ്റുന്നതും വീഡിയോയിൽ ദൃശ്യമാണ്.
ഈ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ വീഡിയോയ ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിയാൻ പൊലീസ് ശ്രമം തുടങ്ങി. അസാം പൊലീസ് പ്രതികളെ കണ്ടെത്താൻ ട്വിറ്ററിൽ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അക്രമി സംഘത്തെ കണ്ടെത്തിയത്.
ഇവരെ അറസ്റ്റ് ചെയ്‌ത് കൊണ്ടു പോകുന്നതിനിടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ പൊലീസ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രണ്ട് പേർക്ക് വെടിയേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ഉപദ്രവിക്കപ്പെട്ട യുവതി കേരളത്തിലേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങി. ഒരു സ്ത്രീയടക്കമുള്ള സംഘമാണ് വീഡിയോയയിൽ യുവതിയെ ഉപദ്രവിക്കുന്നത്. വസ്ത്രം അഴിച്ചു മാറ്റി രഹസ്യ ഭാഗത്ത് മദ്യകുപ്പി തിരുകി കയറ്റുന്നതടക്കമുള്ള ക്രൂരതകളാണ് യുവതിയോട് ഇവർ ചെയ്‌തത്.
യുവതി വേദന കൊണ്ട് പുളയുന്നതും വീഡിയോയിൽ ദൃശ്യമാണ്. സംഭവത്തിൽ ആറ് പേർ അറസ്റ്റിലായെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ ഇരയാക്കപ്പെട്ട യുവതിയെ കണ്ടെത്തിയാൽ മൊഴി രേഖപ്പെടുത്തും. ഇതോടെയേ പീഡനത്തിന്‍റെ കാരണം വ്യക്തമാകു. പ്രതികൾ ലഹരിക്ക് അടിമയാണോയെന്നും സംശയിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: