ലക്‌നൗ: കോവിഡ് നെഗറ്റീവായ യുവതി പ്രസവിച്ച കുഞ്ഞിന് കോവിഡ് പോസിറ്റിവ്. വാരണാസിയിലാണ് സംഭവം. ബനാറസ് ഹിന്ദു സർവകലാശാലയിലെ എസ്എസ് ആശുപത്രിയിൽ ചൊവ്വാഴ്‌ചയാണ് പ്രസവം നടന്നത്. മേയ് 24 നാണ് പ്രസവ വേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ആർടി-പിസിആർ ടെസ്റ്റിന് വിധേയയാക്കി. കോവിഡില്ല എന്ന ഫലമാണ് പുറത്തു വന്നത്.
അടുത്ത ദിവസമായിരുന്നു പ്രസവം. മേയ് 26 നു കുട്ടിയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഓപ്പറേഷൻ തിയറ്ററിൽ നിന്ന് കുട്ടിയെ തനിക്ക് കൈമാറുന്നതിന് മുമ്പ് സാമ്പിൾ എടുത്തതായി അഛൻ അനിൽ പ്രജാപതി പറയുന്നു. ഇത് അസാധാരണ നടപടിയാണ്.
ഇതിൽ ആശങ്കയുണ്ട്. പരിശോധന ഫലം തെറ്റാണെങ്കിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുന്നില്ലെന്ന് അനിൽ പ്രജാപതി പറയുന്നു. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണ്. അതെ സമയം സംഭവത്തിൽ മെഡിക്കൽ സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. അടുത്ത ദിവസം രണ്ടു പേരുടെയും കോവിഡ് പരിശോധന നടത്തും എന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: