ബംഗളൂരു: യുവാക്കളുടെ ഹരമായിരുന്ന രേഷ്‌മയെന്ന നടിയെ ഇപ്പോഴും ആരും മറന്നിട്ടുണ്ടാവില്ല. ആധുനിക സിനിമാ സങ്കൽപ്പങ്ങളുടെ വരവിനു മുമ്പ് തെന്നിന്ത്യയിൽ ഇടം നേടിയ നടിയായിരുന്നു രേഷ്‌മ. എ ചിത്രങ്ങൾ എന്നു വിളിക്കുന്ന ഗ്ലാമർ ചിത്രങ്ങളിലാണ് അഭിനയിച്ചിരുന്നതെങ്കിലും രേഷ്‌മയ്ക്ക് ആരാധകർ ഏറെയായിരുന്നു.
ഷക്കീലയും മരിയയും അടക്കമുള്ള പ്രമുഖർ അടക്കി വാണിരുന്ന എ സിനിമാ രംഗം രേഷ്‌മയുടെ വരവോടെ മാറി മറിഞ്ഞു. എന്നാൽ എ ചിത്രങ്ങൾക്ക് തീയേറ്ററുകൾ നിഷേധിക്കപ്പെട്ടതോടെ തുടങ്ങുന്നതാണ് രേഷ്‌മയുടെ പതനം.
അക്കാലത്ത് മുൻനിര സിനിമകളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും യാഥാർഥ്യമായില്ല. നീല ചിത്രങ്ങളിൽ അഭിനയിച്ചുവെന്ന കാരണത്തിൽ രേഷ്‌മയ്ക്ക് അവസരം നൽകാൻ ആരും തയാറായതുമില്ല. കുടുംബ പ്രേക്ഷകർ സ്വീകരിക്കില്ലെന്ന കാരണമാണ് പലരും നിരത്തിയത്. എന്നാൽ സിനിമ നഷ്‌ടമായതോടെ ജീവിതം വഴിമുട്ടിയ രേഷ്‌മ സിനിമയ്ക്ക് സമാനമായി ജീവിക്കാൻ ആരംഭിച്ചുവെന്നതാണ് ചരിത്രം.
രേഷ്മയോടൊപ്പം മറ്റു നടിമാര്‍ കൂടി ചേരുകയും ബാംഗ്ളൂര്‍ കൊച്ചി ആസ്ഥാനമാക്കി അവര്‍ അതിനെ ഒരു ബിസിനസ് സംരംഭം ആക്കി മാറ്റുകയും ചെയ്തു. എന്നാൽ അതും അധിക നാൾ നീണ്ടില്ല. 2007ലാണ് കാക്കനാട്ടെ അപ്പാർട്ട്മെന്‍റിൽ നിന്നും അനാശാസ്യത്തിന് രേഷ്‌മയെയും രണ്ട് പെൺകുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതോടെ ഒരുകാലത്ത് അറിയപ്പെടുന്ന നടിയായിരുന്ന രേഷ്‌മയുടെ ജീവിതം ജയിലിലെ ഇരുമ്പഴിയിലേക്ക് ഒതുങ്ങി.
ജയിലിലും ഒട്ടേറെ പീഡനങ്ങൾ സഹിക്കേണ്ടി വന്നുവെന്ന് രേഷ്‌മ ഓർമിക്കുന്നുണ്ട്. കേസും ജയിലിലുമായി രേഷ്മയുടെ ജീവിതം. ജയില്‍ മോചിതയായ താരത്തെ വീട്ടുകാര്‍ പോലും തള്ളിപ്പറയുകയും ചെയ്തു. ജയിലില്‍ നിന്നു പുറത്തിറങ്ങിയ താരം ഒരു പുതിയ ജീവിതമാണ് സ്വീകരിച്ചത്. അങ്ങനെ പതിയെ ജീവിതപ്രതിസന്ധികള്‍ മാറി. ഇപ്പോള്‍ രണ്ടു കുട്ടികളുമായി മൈസൂരില്‍ നല്ലൊരു വീട്ടമ്മയായി സന്തോഷ ജീവിതം നയിക്കുകയാണ് താരം. അഭിനയ രംഗത്തേക്ക് ഇനിയില്ലെന്നാണ് രേഷ്‌മ ആവർത്തിച്ചു പറയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
Post A Comment: