സിഡ്‌നി: മോഷ്‌ടിക്കാൻ കയറിയ കള്ളനെ കൊലപ്പെടുത്തി വീടിനുള്ളിൽ ഒളിപ്പിച്ചത് 15 വർഷം. ഓസ്ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ബ്രൂസ് റോബർട്ട് എന്നയാളാണ് ഷെയ്‌ൻസ് നെൽമാൻ എന്ന കള്ളനെ കൊലപ്പെടുത്തി മൃതദേഹം 15 വർഷം ഒളിപ്പിച്ചത്.
2002-ൽ നടന്ന കൊലപാതകവും മറ്റു സംഭവങ്ങളും വർങ്ങൾക്കിപ്പുറമാണ് പുറംലോകമറിഞ്ഞത്. ബ്രൂസിന്‍റെ വീട്ടിൽ അതിക്രമിച്ചുകയറി സ്നെൽമാനെ ഇയാൾ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ശേഷം വീട്ടിലെ മറ്റൊരു മുറിയിൽ മൃതദേഹം രഹസ്യമായി ഒളിപ്പിച്ചു. ദുർഗന്ധം വമിക്കാതിരിക്കാൻ മൃതദേഹത്തിന് ചുറ്റും എയർ ഫ്രഷ്‌നർ കുപ്പികളും നിരത്തി.
വർഷങ്ങളോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചിട്ടും ആരും അറിഞ്ഞിരുന്നില്ല. 2017-ൽ കൊലപാതകിയായ ബ്രൂസ് റോബർട്ട്സ് മരിച്ചെങ്കിലും ഇയാളുടെ വീട്ടിനുള്ളിൽ മറ്റൊരാളുടെ മൃതദേഹം ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് ആർക്കും മനസിലായില്ല. 2017-ൽ റോബർട്ട്സിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അയൽക്കാരാണ് അധികൃതരെ വിവരം അറിയിച്ചത്.
തുടർന്ന് അധികൃതരും ആരോഗ്യ പ്രവർത്തകരും ഇയാളുടെ മൃതദേഹം വീട്ടിൽ നിന്ന് കൊണ്ട് പോയി. അന്ന് യാതൊരു വിധ സംശയവും ആർക്കും ഉണ്ടായില്ല. പിന്നീട് 2018-ൽ വീട് വൃത്തിയാക്കാനെത്തിയവരാണ് വീടിനുള്ളിൽ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിക്കാതിരിക്കാൻ 70-ലേറെ എയർ ഫ്രഷ്‌നർ കുപ്പികളും മൃതദേഹത്തിന് ചുറ്റും ഉണ്ടായിരുന്നു.
മൃതദേഹം കണ്ടെത്തിയായതോടെ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് കൊല്ലപ്പെട്ടത് സ്നെൽമാൻ ആണെന്നും വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും കണ്ടെത്തിയത്. കവർച്ചാശ്രമത്തിനിടെ ബ്രൂസ് സ്നെൽമാനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: