മുംബൈ: മഹാരാഷ്ട്രയിൽ കനത്ത നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്. കനത്ത കാറ്റിൽ കടലിൽ മുങ്ങിയ ഒഎൻജിസി ബാർജുകളിൽ നിന്ന് 146 പേരെ നാവികസേനാ രക്ഷപ്പെടുത്തി. 127 പേരെ കാണാതായെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുന്നതായി നാവികസേനാ അറിയിച്ചു. അറബിക്കടലിൽ മുംബൈ തീരത്തിന് സമീപം തിങ്കളാഴ്ച്ച വൈകിട്ടാണ് ബാർജുകൾ മുങ്ങിയത്.
ഗുജറാത്ത് തീരത്ത് 185 കിലോമീറ്റർ വേഗതയിൽ അതിതീവ്ര ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് തൊട്ടുമുമ്പാണ് ബാർജുകൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. മൂന്നു ബാർജുകളിൽ ഉണ്ടായിരുന്ന 410 പേരെ രക്ഷിക്കണം എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാവികസേനാ മൂന്ന് കപ്പലുകളെയാണ് രക്ഷാദൗത്യത്തിന് നിയോഗിച്ചത്.
പി 305 ബാർജിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് താൽവർ എന്നി കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. 137 പേരുള്ള ഗാൽ കൺസ്ട്രക്റ്റർ എന്ന ബാർജും അപകടത്തിൽപെട്ടിട്ടുണ്ട്. എൻജിൻ തകരാറിനെ തുടർന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കൽ മൈൽ അകലെവച്ചാണ് ഈ ബാർജ് അപകടത്തിൽപ്പെട്ടത്. സാഗർ ഭൂഷൺ ഓയിൽ റിഗും എസ്എസ്-3 ബാർജും അപകടത്തിൽപ്പെട്ടവയിൽ ഉൾപ്പെടുന്നു. 101 പേരാണ് റിഗിൽ ഉണ്ടായിരുന്നത്. എസ്എസ്-3 ബാർജിൽ 196 പേരാണ് ഉണ്ടായിരുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..#Watch | Indian Navy rescued a person from Barge P305 that went adrift in the Arabia Sea near Mumbai in the midst of an approaching #CycloneTauktae
— ANI (@ANI) May 18, 2021
(Video Source: Indian Navy) pic.twitter.com/ZnR4iMS2vY
Post A Comment: