ഗാസ സിറ്റി: രണ്ടാഴ്ച്ചയോളം തുടർന്ന ഏറ്റുമുട്ടലിനു ശേഷം ഇസ്രയേൽ-പാലസ്‌തീൻ അതിർത്തി ശാന്തമാകുന്നു.ഇസ്രായേൽ-പലസ്‌തീൻ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന വെടി നിർത്തൽ കരാർ നിലവിൽ വന്നു. 11 ദിവസമാണ് ഏറ്റുമുട്ടൽ തുടർന്നത്.
വെടി നിർത്തൽ നിലവിൽ വന്നതിനു പിന്നാലെ ഗാസയിൽ പലസ്‌തീനികൾ നിരത്തുകളിലിറങ്ങി ആഘോഷ പ്രകടനങ്ങൾ നടത്തി. വാഹനങ്ങൾ ഹോൺ മുഴക്കുകയും മോസ്‌ക്കുകളിൽ നിന്ന് ചെറുത്ത് നിൽപ്പിന്‍റെ വിജയമെന്ന മുദ്രാവാക്യങ്ങൾ മുഴങ്ങുകയും ചെയ്‌തു.
വ്യാഴാഴ്ച്ചയും ഗാസാ നഗരത്തിനുമേൽ ഇസ്രായേൽ കനത്ത ആക്രമണം നടത്തിയിരുന്നു. 65 കുട്ടികൾ ഉൾപ്പെടെ 230 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1710 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 20 ഹമാസ് പ്രവർത്തകരെ ഉള്ളുവെന്നാണ് പലസ്‌തീൻ പറയുന്നത്. എന്നാൽ, ഭൂരിഭാഗവും ഹമാസ് പ്രവർത്തകരാണ് എന്നാണ് ഇസ്രയേലിന്‍റെ പക്ഷം. ഹമാസിന്‍റെ റോക്കറ്റ് ആക്രമണങ്ങളിൽ രണ്ടു കുട്ടികളും ഒരു സൈനികനും അടക്കം പത്തു പേരാണ് ഇസ്രായേൽ ഭാഗത്ത് കൊല്ലപ്പെട്ടത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: