ചെന്നൈ: ഷൂട്ടിങ് അവസാനിപ്പിച്ചതോടെ ഹോട്ടലിലെത്തിയ ബിഗ് ബോസ് താരങ്ങൾ പരസ്‌പരം ഏറ്റുമുട്ടിയതായി വിവരം. ചില യുടൂബ് ചാനലുകളാണ് വിവരം പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ടെക്‌നീഷ്യൻമാർക്ക് കോവിഡ് സ്ഥീരീകരിച്ചതിനെ തുടർന്ന് ബിഗ് ബോസ് മലയാളം ചിത്രീകരണം നിർത്തിയത്.
തുടർന്ന് മത്സരാർഥികളെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഹോട്ടലിൽ ഇവർ ഏറ്റുമുട്ടിയെന്നാണ് റിപ്പോർട്ട്. മത്സരാർഥികളെ തനിച്ച് ഫോൺ പോലും കൊടുക്കാതെയാണ് ഹോട്ടൽ മുറിയിൽ താമസിപ്പിച്ചിരിക്കുന്നതെന്നാണ് ചാനൽ നൽകുന്ന വിവരം.
എന്നാൽ ഹോട്ടലിലെത്തിയ മത്സരാർഥികൾ പരസ്‌പരം വഴക്കടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹോട്ടൽ ജീവനക്കാരാണ് വിവരം പുറത്തു വിട്ടത്. മത്സരാര്ഥികളിൽ ഒരാളായ ഋതു മന്ത്രയ്ക്ക് പരുക്കേറ്റെന്നും റിപ്പോർട്ടുണ്ട്.
ഋതു മന്ത്രിയുടെ അമ്മയുടേതെന്ന രീതിയിൽ ഒരു ഓഡിയോയും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. അവരെ ഹൗസിനുള്ളിൽ നിന്നും മാറ്റിയെന്നും ഹോട്ടൽ മുറിയിലാണുള്ളതെന്നും ഓഡിയോയിൽ പറയുന്നുണ്ട്. പ്രചരിക്കുന്ന മറ്റ് വാർത്തകളെ കുറിച്ച് അണിയറ പ്രവർത്തകരോട് ചോദിച്ചിട്ടുണ്ട് എന്നും ഇവരുടെ ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഔദ്യോഗികമായി ബിഗ് ബോസ് നടത്തിപ്പുകാർ അറിയിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: