കൊച്ചി: ആശുപത്രിയിൽ എത്തിയ ആദ്യ ദിനം തന്നെ മരണത്തെ മുഖാ മുഖം കണ്ടു... ഇത് തന്‍റെ രണ്ടാം ജൻമമാണെന്നും നടി ബീന ആന്‍റണിയുടെ വെളിപ്പെടുത്തൽ. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നടി യുടൂബ് ചാനലിലൂടെയാണ് തനിക്കുണ്ടായ അനുഭവെ വെളിപ്പെടുത്തിയത്.
ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടില്ലെന്നും ബീന പറയുന്നു. ഇത്രയും നാൾ ആശുപത്രിയിലും കിടന്നിട്ടില്ല. പ്രസവ ആവശ്യത്തിന് മാത്രമാണ് ആശുപത്രിയിൽ പോയത്. പുതിയൊരു ഷൂട്ടുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് കോവിഡ് ബാധിക്കുന്നത്.
തളർച്ച തോന്നിയപോൾ തന്നെ കാര്യം മനസിലായി. കുഴപ്പം ഇല്ലെന്ന് കരുതി വീട്ടിൽ ഇരുന്ന് ടെസ്റ്റ് എടുക്കാൻ തീരുമാനിച്ചു. മനോജും മകനും വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. അങ്ങനെ വീട്ടിൽ ആറേഴ് ദിവസം ഇരുന്നു. പക്ഷെ പനി വിട്ടു മാറുന്നുണ്ടായിരുന്നില്ല. എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി.
മനോജിന്‍റെ ബന്ധുക്കളായ ഡോക്റ്റർമാർ ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞിരുന്നു. പോകാതിരുന്നത് തെറ്റായിപ്പോയി. അത് കൊണ്ടാണ് ഇത്രയും വഷളായത്. ആശുപത്രിയിൽ അഡ്‌മിഷൻ റെഡിയാക്കിയിട്ടും എനിക്ക് പോകാൻ മടിയായിരുന്നു. ബന്ധുക്കളായ ഡോക്റ്റർമാർ ഓക്‌സി മീറ്റർ എത്തിച്ചു നൽകിയിരുന്നു.
പൾസ് ഓക്‌സിമീറ്റർ ഉപയോഗിക്കുമായിരുന്നു. അതിലെ റീഡിങ് 90 ൽ താഴെയായപ്പോൾ, ശ്വാസം കിട്ടാതെ അവസ്ഥയിലായി. ഒരു സ്റ്റെപ്പ് വച്ചാൽ പോലും തളർന്നു പോകുന്ന അവസ്ഥ. അതിനു ശേഷം ആണ് ഇഎംസി ആശുപത്രിയിൽ പ്രവേശിച്ചത്.ഡോക്റ്റർമാരും നഴ്‌സുമാരും നല്ല കെയർ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഞാൻ അവിടെ ഒറ്റയ്ക്കാണെന്ന് ഒരിക്കല് പോലും തോന്നിയില്ല.
അതുകൊണ്ട് പെട്ടെന്ന് രോഗമുക്തി നേടാൻ പറ്റി. ആശുപത്രിയിൽ എത്തിയ ആദ്യം ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടു. ഒരു ചുമ വന്നിട്ട് ശ്വാസം കിട്ടാത്ത അവസ്ഥ വന്നു. പെട്ടെന്ന് ഓക്‌സിജൻ വച്ച്. രണ്ടു ദിവസം ഓക്‌സിജൻ മാസ്ക്ക് ധരിച്ചായിരുന്നു മുന്നോട്ട് പോയത്. ഇതിനിടെ ന്യൂമോണിയ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു.
മനോജ് നൽകിയ ധൈര്യവും പ്രാർഥനയും തുണയായി. എന്ത് മാത്രം എല്ലാവരും എന്നെ സ്നേഹിക്കുന്നു എന്ന് മനസിലാക്കാൻ ആ സമയത്ത് കഴിഞ്ഞു. ലോകത്തിന്റെ എല്ലാകോണുകളിൽ നിന്നും ഞങ്ങളെ വിളിച്ച് സുഖവിവരം അന്വേഷിച്ചു. എവിടുന്നൊക്കെ വിളിച്ചെന്ന് എനിക്ക് അറിയില്ല. ദൈവം കൂടെ ഉണ്ടായി.
‘അമ്മ’ സംഘടന ഒപ്പമുണ്ടായിരുന്നത് എന്തുമാത്രം സഹായകരമാണെന്ന് ആ നിമിഷം മനസിലാക്കി. എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒരുപാട് നടന്മാരും നടിമാരും വിളിച്ച് സുഖവിവരം അന്വേഷിച്ചു. ഈ ഘട്ടത്തിൽ മനസിലാക്കുകയാണ് എല്ലാവരുടെയും സ്നേഹം. സുരേഷേട്ടൻ, സിദ്ദിഖിക്ക, പാർവതി ചേച്ചി (ജയറാം), ഹരിശ്രീ അശോകേട്ടൻ അങ്ങനെ ഒരുപാട് പേർ. നമ്മളെ സ്നേഹിക്കുന്നവർ മുഴുവൻ വിളിച്ചു. വിശുദ്ധ അന്തോണിസിന്റെ അടുത്ത് പോയി തിരി കത്തിച്ചിട്ട് പടം അയച്ചു തന്നവരുണ്ടെന്നും ബീന പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: