പ്രഭാത ഭക്ഷണത്തിന് അമിത തുക ഈടാക്കിയതിനു പിന്നാലെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി വിവാദത്തിൽ. ഫിൻലാൻഡിലെ വനിതാ പ്രധാനമന്ത്രിയായ സന മരിനാണ് വിവാദത്തിലായത്. 34-ാം വയസിലാണ് സന ഫിൻലാൻഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന വിശേഷണമുള്ള രാജ്യം കൂടിയാണ് ഫിൻലാൻഡ്. എന്നാൽ ഇപ്പോൾ പ്രഭാത ഭക്ഷണത്തിന്‍റെ ബില്ലിനെ ചൊല്ലി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്.
ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ പ്രഭാതഭക്ഷണത്തിന്‍റെ പേരില്‍ സന പ്രതിമാസം 300 യൂറോ (26,479 രൂപ) കൈപ്പറ്റിയെന്ന് ഒരു ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. സനയുടെ മുന്‍ഗാമികള്‍ക്കും ഇത്തരത്തില്‍ ആനുകൂല്യം നല്‍കിയിരുന്നുവെന്നാണ് സര്‍ക്കാര്‍ വാദം.
പ്രധാനമന്ത്രിയെന്ന നിലയില്‍ താന്‍ യാതൊരു ആനുകൂല്യവും ആവശ്യപ്പെട്ടിട്ടില്ലെന്നും തീരുമാനമെടുക്കുന്നതില്‍ പങ്കാളിയായിട്ടില്ലെന്നും സന ട്വിറ്ററില്‍ പ്രതികരിച്ചു. എന്നാല്‍ ജനങ്ങളുടെ നികുതിപ്പണം പ്രധാനമന്ത്രിയുടെ പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കുന്നത് ഫിന്‍ലന്‍ഡിലെ നിയമങ്ങള്‍ക്കെതിരാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സന പ്രധാനമന്ത്രി പദവി ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നാണു പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനമാകുന്നത് വരെ ആനുകൂല്യം വാങ്ങില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: