ഹൈദ്രാബാദ്: സ്ത്രീയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ലൈംഗികമായി ചൂഷണം ചെയ്‌ത കേസിൽ 25 കാരൻ അറസ്റ്റിൽ. കൺസ്ട്രക്ഷൻ സൂപ്പർവൈസറായ യുവാവാണ് അറസ്റ്റിലായത്. തെലങ്കാനയിലെ ചൗട്ടുപ്പാൽ ടൗണിലാണ് സംഭവം നടന്നത്. ബലാതംസംഗം ചെയ്‌തതിന് ശേഷം ഇയാൾ സ്ത്രീയെ മർദ്ദിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു.
കൺസ്ട്രക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്‌തിരുന്ന പ്രതി, ഭർത്താവിനൊപ്പം താമസിക്കുന്ന 24കാരിയെ നിരീക്ഷിച്ച് വരികയായിരുന്നു. ഭർത്താവ് അടുത്തുള്ള കോളെജിൽ വാച്ച്മാനായി ജോലി ചെയ്യുമ്പോൾ സ്ത്രീ മണിക്കൂറുകളോളം തനിച്ചായിരിക്കുമെന്ന് മനസിലാക്കിയ പ്രതി മെയ് ഒൻപതിന് തിങ്കളാഴ്ച ഇവർ താമസിക്കുന്ന സ്ഥലത്ത് കയറി ചെന്ന് സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തു. പിന്നാലെ സ്ത്രീയെ മർദ്ദിച്ച് കൊലപ്പെടുത്തി.
സ്ത്രീയെ മൂർച്ചയുള്ള വസ്തു കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ചൗതുപ്പൽ അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പൊലീസ് (എസിപി) ഉദയ് റെഡ്ഡി പറഞ്ഞു.
അതിന് ശേഷം പ്രതി സ്ത്രീയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സ്ത്രീയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബലാത്സംഗം, കൊലപാതകം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. മോഷ്ടിച്ച ആഭരണങ്ങൾ ഇയാളുടെ കൈയിൽ നിന്ന് കണ്ടെടുത്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
ഏലക്കാ മോഷണം; ഈശ്വരൻ അറസ്റ്റിൽ
ഇടുക്കി: ഏലക്കാ വ്യാപാരിയെന്ന വ്യാജേന വ്യാപാര സ്ഥാപനത്തിലെത്തി പണവും ഏലക്കായും മോഷ്‌ടിച്ചു കടത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി. പൂപ്പാറയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും 50,000 രൂപയും 50 കിലോ ഏലക്കായും മോഷ്‌ടിച്ച കേസിലാണ് തമിഴ്നാട് തേവാരം സ്വദേശി ഈശ്വരൻ അറസ്റ്റിലായത്.
ഏലക്കാ വ്യാപാരി എന്ന വ്യാജേന സ്ഥാപനത്തില്‍ എത്തി പരിചയം സ്ഥാപിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 31നാണ് പൂപ്പാറയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്ന് 50 കിലോ ഏലക്കായും 50,000 രൂപയും മോഷണം പോയത്. ഇടുക്കിയില്‍ നിന്ന് ഏലക്കാ വാങ്ങി, തമിഴ്നാട്ടില്‍ എത്തിച്ച് കച്ചവടം നടത്തുന്ന വ്യാപാരി എന്ന നിലയിലാണ് ഇയാള്‍ പൂപ്പാറയില്‍ എത്തിയത്.
സ്ഥാപന ഉടമയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഉടമ ഇല്ലാത്ത സമയത്ത് മോഷണം നടത്തുകയായിരുന്നു. ചാക്കില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഏലക്കാ ഓട്ടോറിക്ഷയില്‍ കയറ്റി പൂപ്പാറയിലെ മറ്റൊരു സ്ഥാപനത്തില്‍ എത്തിച്ച് വില്‍പന നടത്തി. പിന്നീട് തമിഴ്നാട്ടില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് വരുത്തി, സ്ഥാപനത്തില്‍ നിന്ന് അപഹരിച്ച പണവും ഏലക്കാ വില്‍പന നടത്തിയ പണവുമായി തമിഴ്നാട്ടിലേയ്ക്ക കടക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈല്‍ ലൊക്കേഷന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുപ്പൂരില്‍ നിന്നുമാണ് ശാന്തന്‍പാറ പൊലിസ് അറസ്റ്റ് ചെയ്തത്.
Post A Comment: